താൾ:Bhashabharatham Vol1.pdf/525

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

190. പാണ്ഡവപ്രത്യാഗമനം

ക്ഷത്രിയരുമാരെല്ലാം യുദ്ധത്തിനു പുറപ്പെട്ടു ദ്രുപദപുത്രന്മരോടും ഭീമാർജ്ജുന്മാരോടും എതിരിട്ടുതോറ്റു പിന്മാറുന്നു. പാൺവന്മാർ പാഞ്ചാലിയോടുകൂടി തങ്ങളുടെ തൽക്കാലവസതിയായ കാലഗൃഹത്തിലെത്തിചേരുന്നു


വൈശമ്പായനൻ പറഞ്ഞു
സ്വാദ്ധ്യായക്കിൺിയും തോലും പോർത്തും പൊക്കി ദ്വിജോത്തമർ
ചൊന്നർ "പേടിക്കണ്ട ഞങ്ങൾ മന്നരോടെതിർത്തിടാം.
എന്നു ചൊല്ലും വിപ്രരോടു പുഞ്ചിരിക്കൊണ്ടു ഫൽഗുനൻ
പറഞ്ഞാൻ "കണ്ടുനിന്നിടീനരികേ നിങ്ങളേവരും. 2
കൂർത്തു മൂർത്ത ശരംകൊണ്ടു പാർത്ഥിവന്മാരെയെയ്തു ഞാൻ
മന്ത്രങ്ങളാൽ പാമ്പുകളെയെന്നപോലെ തടുക്കുവൻ" 3
എന്നു ചൊല്ലിശ ശുല്ക്കലബ്ധമൂന്നതം വില്ലുലച്ചവൻ
അണ്ണനാം ഭീമനോടൊത്തുനിന്നാൻ കുന്നുകണക്കിനെ. 4
ഉടൻ കർണ്ണൻ മുൻപെടും പടുമന്നോരടുത്തതിൽ
തടുത്തേറ്റാരെതിർഗജപ്പടയോടിഭസന്നിഭം 5
പോരിന്നു മുതിരും ഭൂപർ പരുഷോക്തികളോതിനാർ:
“എതിർത്തു പൊരുതും വിപ്രജാതിയേയും വധിച്ചിടാം.” 6
ഇത്ഥം ചൊല്ലി ക്ഷത്രിയന്മാരെത്തി വിപ്രരൊടേറ്റുടൻ
പടയിൽ പടുവാം കർണ്ണനടുത്തു പാർത്ഥനോടുടൻ 7
പിടിമുലം മറുഗജം ഗജത്തോടെന്ന പോലാവ
ആർത്തടുത്തൂ ഭീമനോടു മാദ്രേശൻ ശല്യർ ശക്തിമാൻ 8
 ദുര്യോധനാദികൾ പരം കൈയേറ്റു വിപ്രരോടുതാൻ
മൃദുവാംമട്ടു പൊരുതീ ചതുരം യത്നമെന്നിയേ. 9
അർജ്ജുനൻ വലുതാം വില്ലു വലിച്ചെയ്തു ശരങ്ങളെ
തനിച്ചു പൊരുതും വൈകർത്തനനാം കർണ്ണനിൽ പരം. 10
കൂർത്ത മൂർത്ത ശരൗഘത്തിലൻ ശക്തിയേറ്റു പൊറയ്കയാൽ
മോഹമാർന്നിട്ടു രാധേയനഹോ യത്നിച്ചെതിർത്തുതേ. 11
ചൊല്ലനല്ലതുള്ളമട്ടിലുള്ള ലാഘവമാർന്നവർ
സരോഷം ജയമാശിച്ചു പൊരുതീ തമ്മിലേറ്റവും. 12
കാണ്ക കയ്യിന്റെ മറുകൗ കാണ്ക കയ്യൂക്കിതെന്നുമേ
വീരവാദം പറഞ്ഞേറ്റു പോരിട്ടു തമ്മിലേറ്റവും. 13
അതിററ്റുള്ള പാർത്ഥന്റെയതിദോർവീര്യമപ്പൊഴേ
അറിഞ്ഞു കർണ്ണനും കോപം പൊറാഞ്ഞു പൊരുതീടിനാൻ 14
ഊക്കോടെർഝ്ഝനനെയ്തീമുഗ്രബാണഗണങ്ങളെ
തചുത്തു കർണ്ണനൊന്നാർത്താനതിൽ പൂജിച്ചു സൈന്യവും. 15

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/525&oldid=156878" എന്ന താളിൽനിന്ന് ശേഖരിച്ചത്