താൾ:Bhashabharatham Vol1.pdf/523

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

598 സ്വയവരപർവ്വം


ക്ഷത്രിന്മാർ പറഞ്ഞു
ഇണങ്ങും ഞങ്ങളെപ്പുള്ളുകണക്കെദ്ധിക്കരിച്ചിവൻ

നാരിമണി ദ്രൗപദിയെ നല്കാൻപോകുന്നു വിപ്രനായ്. 2

വൃക്ഷം വളർത്തി വയ്പിച്ചു കായ്ക്കും കാലത്തു വീഴ്ത്തിതേ

ഈ ദുഷ്ടനെക്കൊല്കതന്നെയീ നമ്മെദ്ധിക്കരിക്കയാൽ. 3

മാനത്തിനും വൃദ്ധനെന്ന പൂജയ്ക്കും യോഗ്യനല്ലിവൻ

മകനോടൊപ്പമീ രാജദ്രോഹിയെക്കൊലച്ചെയണം. 4

ഇവനീബ് ഭൂപരേയെല്ലാം വരുത്തിസ്സൽക്കരിച്ചഹോ !

നന്നായന്നാദിയും തന്നു പിന്നെ നിന്ദിച്ചിടുന്നിതാ. 5

വിണ്ണോർക്കു ശരിയയോരീ മന്നോർക്കിടയിലാരെയും

ചാർച്ചയ്ക്കു ചേർച്ചയായിട്ടീ ധൂർത്തൻ കണ്ടിലയെന്നതോ ? 6

വിപ്രന്മാർക്കില്ല വരണകൃത്യത്തിന്നധികാരവും

സ്വയംവരം ക്ഷത്രിയർക്കാണെന്നല്ലോ പുകഴും ശ്രുതി. 7

അല്ലെങ്കിലാരെയും ബോദ്ധ്യമല്ലാത്തീയൊരു കൃഷ്മയെ

തീയിൽ കൊണ്ടിട്ടു നമ്മ്ൾക്കു സ്വരാജ്യം പോകു ഭൂപരെ ! 8

ചാപല്യം കോപമിവയാൽ ബ്രഹ്മണൻ പിഴ ചെയ്തിലും
ഭൂപാലർക്കോ പിഴച്ചോരു ഭൂസുരൻ വദ്ധ്യനായാവരാ. 9
ബ്രഹ്മണർക്കാം നമ്മുളുടെ രാജ്യം ജീവൻ ധനങ്ങളും
പുത്രമിത്രാദിയായ് നമ്മൾക്കുറ്റ മറ്റുള്ളതൊക്കയും. 10
അവമാനം ഭയം സ്വന്തം ധർമ്മരക്ഷയിവറ്റിനാൽ
സ്വയംവരത്തിന്നിനിമേലിവിധം മാറ്റമാകൊലാ. 11
വൈശമ്പായനൻ പറഞ്ഞു
എന്നോതിദ്ദീർഗ്ഘബാഹുക്കൾ മന്നോരേറ്റം പ്രഹുഷ്ടരായ്
ദ്രുപദദ്ധ്വംസനത്തിന്നായ് ശസ്ത്രനേന്തിയൊരുങ്ങനാർ 12
വില്ലുമമ്പുമെത്താബ് ഭൂവല്ലഭന്മാർ ചൊടിച്ചതിൽ
ദ്രുപദൻ കണ്ടു പേടിച്ചു ശരണം പുക്കു വിപ്രരെ 13
പാഞ്ഞെത്തുംമാനകൾ കണക്കാഞ്ഞടുക്കും നരേന്ദ്രരെ
പാരം നേരിട്ടംതിർത്താരാ വീരരാം പാണ്ഡുനന്ദനർ 14
ഉടൻ പുറപ്പെട്ടിതു മന്നവന്മാർ

പടയ്ക്കുതാൻ കയ്യുറയിട്ട വീരർ

ഭീമാർജ്ജുനന്മാരെ മുടിക്കുവാനാ -

യമർഷമുണ്ടാക്കിടുമാ വിധത്തിൽ, 15

ഭിമൻ ചൊടിച്ചത്ഭുതഘോരകർമ്മൻ

ഭീമൻ മഹാവജ്രസമാനസാരൻ

കരീന്ദ്രനെപ്പോലൊരു വന്മരത്തെ -

പ്പറിച്ചു പത്രങ്ങളിരിച്ചു നിന്നാൻ.

ആ വന്മരംകൊണ്ടരിമർദ്ദനൻതാൻ

ജേവൻ പരം ദണ്ഡഭൂതത്തെന്നപോലെ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/523&oldid=156876" എന്ന താളിൽനിന്ന് ശേഖരിച്ചത്