താൾ:Bhashabharatham Vol1.pdf/522

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃഷ്ണവാക്യം 597


അതൈന്ദ്രിയിന്ദ്രവരജപ്രഭാവ -
നതേവിധം മന്നവർ നോക്കിനില്കേ
അരക്ഷണത്താൽ കുലയേറ്റിയഞ്ചു
ശരങ്ങളും കൈയില്ലെടുത്തു പാർത്ഥൻ. 20
ലാക്കെയ്തു യന്ത്രപ്പഴുതൂടെയെയ്ക്കി-
ന്നൂക്കേല്ക്കയാലറ്റതു താഴെ വീണൂ
ഉടൻ നഭസ്സിങ്കലുദിച്ചു നാദം
ദൃണ്ഡം യമാജത്തിലുമുച്ചഘോഷം. 21
ദിവ്യപ്രസൂനങ്ങൾ ചൊരിഞ്ഞു ദേവൻ
സർവ്വരിജിത്താം വിജയന്റെ മൗലൗ.
അസംഖ്യം വിപ്രരന്നേരമാശു വസ്ത്രങ്ങൾ വീശിനാർ
അത്ഭുതപ്പെട്ടു ഹാഹായെന്നെപ്പോരും പരമാർത്തുതേ. 22
പതിച്ചു വാനിൽനിന്നെങ്ങുമുതിരും പുഷ്പവൃഷ്ടിയും
ശതാംഗതൂര്യവാദ്യങ്ങൾ വാദകന്മാർ മഴക്കിനാർ; 23
സൂധമാതഗസംഘങ്ങൾ സുസ്വരംതാൻ പുകഴ്ത്തിനാർ
അവനെ ദ്രുപദൻ നോക്കീട്ടധികം പ്രീതി നേടിനാൻ 24
പാർത്ഥന്നു സൈന്യസഹിതം പേർത്തുമോർത്തു തുണയ്ക്കുവാൻ
മുതിർന്നുഘോഷം പെരുകുന്നനേരം
യുധിഷ്ഠിരൻ ധർമ്മമെഴും വരിഷ്ഠൻ
പരം യമന്മാരൊമൊത്തുചേർന്നി -
 ട്ടിരുപ്പിടത്തേക്കു നടന്നു വേഗം. 25
ലാക്കെയ്തു വീഴിച്ചതു കണ്ടു കൃഷ്ണ
ശക്രാഭനാം പാർത്ഥനെയങ്ങു നോക്കു
ശുക്ലാംബരം മാല്യവുമായ് സ്മിതംപൂ -
ണ്ടക്കാലമങ്ങർജ്ജനപാർശ്വമെത്തി. 26
രംഗേ ജയിച്ചായവഴെ ഗ്രഹിച്ചു -
മങ്ങേറ്റവും ബ്രഹ്മണപൂജയേറ്റം
അചന്ത്യവീര്യൻ നിജപത്നിയോടൊ -
ത്തിറങ്ങി രംഗവാനി വിട്ടു പാർത്ഥൻ 27

189. കൃഷ്മവാക്യം

സ്വയംവരമെന്ന പേരുംപറഞ്ഞു തങ്ങളെ ക്ഷണിച്ചുവരുത്തി ഒടുവിൽ മകളെ ബ്രഹ്മണനു കെടുത്തു ദ്രുപദരാജാവിനോടെതിർക്കാൻ രാജാക്കന്മാർ സന്നദ്ധരാകുന്നു. ഭീമാർജ്ജുനന്മാരും യുദ്ധത്തിനു തയ്യാറാകുന്നു. അവിടെ സന്നിഹിതനായിരുന്ന കൃഷ്ണൻ ഭീമാർജ്ജുനന്മാരെ തിരിച്ചറിഞ്ഞു വിവരം ബലരാമനോടു പറയുന്നു


വൈശമ്പായനൻ പറഞ്ഞു
ആ ബ്രഹ്മമന്നു മകളെബ് ഭൂപൻ നലികാൻ മുതിർന്നതിൽ

അന്യോന്യം നോക്കി നിന്നിട്ടു മന്യുവാർന്നിതു മന്നവർ 1

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/522&oldid=156875" എന്ന താളിൽനിന്ന് ശേഖരിച്ചത്