594 സ്വയവരപർവ്വം
ആ ദ്രൗപദീദർശനംകൊണ്ടു പാരം
പൊയ്ക്കാർബാണക്രാന്തരായ്ക്കീർന്നിതപ്പോൾ. 12
ദേവർഷിഗന്ധര്ഡവ്വഗണങ്ങൾ ചേർന്നും
സുപർണ്ണനാഗസുരസിദ്ധരൊത്തും
ദിവ്യം സുഗന്ധം പതറിപരന്നും
ദിവ്യപ്രസൂനങ്ങൾ പരം ചൊരിഞ്ഞും, 13
മുഴക്കിടും ദുന്ദുഭിഘോമാർന്നും
മുഴങ്ങിയാകുലമായന്തരീക്ഷം;
വിമാനൗഘം തമ്മിൽ മുട്ടിതിരക്കീ
സമാനമായ് വേണുവീണാരവാണ്ഢ്യം 14
ക്രമേണ പിന്നെ ക്ഷിതിപാലർ കൃഷ്ണ -
നിമ്മിത്തമായ് വിക്രമമാർന്നുകൊണ്ടർ
സകർണ്ണദുര്യോധനസാല്വശല്യ -
ദ്രൗണായനിക്രാഥസുനീഥവക്‌ത്രർ. 15
കലിംഗവംഗേവംഗേശ്വരപാണ്ഢ്യപൗണ്‌ഡ്രർ
വൈദേഹനും യവനാധീശനുംതാൻ
മറ്റു പലേ ഭൂപതിപുത്രപൗത്രർ
രാഷ്ട്രാധിപന്മാർ പത്മപത്രായതാക്ഷർ 16
കിരീടഹാരാംഗദചക്രവാളം
വിരിഞ്ഞണിഞ്ഞോരവർ കൈയ്യൂക്കെഴുന്നോർ
അനുക്രമം വിക്രമസത്വമാർന്നോർ
ബലം വീര്യം രണ്ടുമാണ്ടാർത്തിടുന്നോർ. 17
ബലം കൂടിടുന്നൊരാ വില്ലെടുത്തു
കുലച്ചിടാനാതില്ലുള്ളുകൊണ്ടും
കുലയ്ക്കുമ്പോൾ നില തെറ്റിത്തെറിക്കും
വില്ലാൽ തട്ടിത്തെറ്റിയാപ്പാർത്ഥിവന്മാർ. 18
നിലത്തെത്തിപ്പിടയും തന്റെ ശിക്ഷാ -
ബലംപോലെ പുനരിങ്ങേറ്റു പോരും
ശൗര്യം കെട്ടും ഹാരകീരീടബന്ധം
തിരഞ്ഞിട്ടും നെടുവീർപ്പിട്ടടങ്ങും. 19
ഹാഹകാരം ചെയ്തുമാ വല്ലുമുലം
ഹാരാംഗദാദ്യഭരണം കൊഴിഞ്ഞും
കൃഷ്ണാനിമിത്തം കൊതിതീർന്നുമേവ -
മാർത്തിപ്പെട്ടു മിക്കതും രാജചക്രം. 20
എല്ലനൃപന്മാരെയുംമൊന്നു നോക്കി
വില്ലാളിയാം കർണ്ണനടുത്തു വീരൻ
വില്ലങ്ങെടുത്തു കുലചെയ്തു കൂസ -
ലില്ലാതെയഞ്ചമ്പുടൻ തൊടുത്തു. 21