രാജപരാങ്മുഖിഭവനം 593
ആ ക്ഷയന്മാർ രംഗമേറിത്തിരക്കീ-
ട്ടാക്കത്തോടും കൃഷ്ണയേ നേടുവാനായ്
ലോഭത്തോടും ശോഭ തേടി ഭവാനീ-
ലാഭം കാക്കും വാനവന്മാർ കൺക്കെ.
4
ഉടൻ കാമതുരരായ് കൃഷ്ണയാളിൽ
പെടും ചിത്തത്തോടുമാ മന്നവന്മാർ
രംഗം കേറി ദ്രൗപദീലാഭമോർത്തു
തമ്മിൽ ദ്വോഷംപൂണ്ടുപോലിഷ്ടർപോലും. 5
എത്തിക്കൂടി വാനവന്മാർ വിമാനേ
രൂദ്രാദിത്യർ വസുനാസത്യരേവം
സാദ്ധ്യന്മാരങ്ങാ മരുത്തുക്കളുംതാൻ
പേർത്തും മുൻപാം യമവിത്തേശരോടും. 6
സുപർണ്ണന്മാർ ദൈത്യർ മഹോരഗങ്ങൾ
മുനീന്ദ്രന്മാർ ഗുഹ്യകർ ചാരണന്മാർ
ഗന്ധർവ്വന്മാരപ്സരോവർഗ്ഗമോടും 7
ഹലായുധൻ സത്യഭാമാമണാളൻ
വെറും കാഴ്ചക്കാർനിലയ്ക്കായിരുന്നൂ
പരം കൃഷ്ണൻചൊല്പടിക്കാ മഹാന്മാർ. 8
പത്മാസക്തദ്വിപർ 1 പോലാദ്വിജേന്ദ്ര-
ച്ഛത്മാന്വതം 2 പാർത്ഥരെപ്പങ്കജാക്ഷൻ
ഭസ്മം മൂടും തീക്കണക്കങ്ങു പാർത്തി-
ട്ടസം സത്തിൽത്താനറിഞ്ഞു മുകുന്ദൻ 9
ചൊല്ലിക്കാട്ടീ രാമനെദ്ധർമ്മപുത്രൻ
ഭീമൻ പാർത്ഥൻ യമരെന്നേവരേയും
മെല്ലെന്നെല്ലാവരെയും നോക്കി രാമൻ
സന്തുഷ്ടനായ്‌ക്കണ്ണനേ നോക്കി വീണ്ടും 10
മറ്റുള്ളോരാം രാജപുത്രാത്മജന്മാർ
മുറ്റും കൃഷ്ണാസക്തചിത്തസ്വഭാവർ 3
വിക്രാന്തിക്കായ് നിന്നിവരെക്കണ്ടതില്ല. 11
അവ്വണ്ണമേ ദീർഘബഹുക്കളകും
പാർത്ഥന്മാരും വീരർ മാദ്രേയരുംതാന്