താൾ:Bhashabharatham Vol1.pdf/515

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

590
നാനാദാതുക്കളണിയും ഹിമച്ഛിഖരപ്പടി,
പല ഭാഷയിലായ് മിന്നും പല മാളികതോറുമേ 23
കോപ്പണിഞ്ഞും മത്സരിച്ചും പാർപ്പായീ പാർത്ഥിവർഷഭർ.
അവിടെക്കാണുമാറായീ സത്വവിക്രമമാണ്ടഹോ ! 24
മഹാന്മാരാം രാജസിംഹരകിൽപൂശിയിരിപ്പവർ.
ബ്രാഹ്മണ്യന്മാർ പ്രസന്നന്മാർ സ്വരാഷ്ട്രങ്ങൾ ഭരിപിപവർ 25
ഏവർക്കും പ്രിയരായുള്ളോർ പുണ്യകർമ്മമിയന്നവർ.
പരം മഞ്ചപ്രദേശത്തു പൗരജാനപ്രദവ്രജം 26
കൃഷ്ണയെകാമുവ്നേറ്റം തൃഷയോടൊത്തു മേവിനാർ.
ബ്രാഹ്മണർക്കിടയിൽക്കൂടിപ്പാണ്ഡവന്മാരിരുന്നുതേ 27
പാഞ്ചാലരാജസമ്പത്തും പാർത്തു കൊണ്ടാടിയങ്ങനെ.
പല നാളിവിധംകൂടി വളർന്നിതു സമാജവും 28
രക്തദാനവുമായ് നാന നടനകാഴ്ചയൊത്തഹോ !
ഇത്ഥം കൂടും സമാജത്തിൽ പതിനാറാമതാം ദിനം 29
കുളിച്ചു ശുഭ്രവസ്ത്രത്തെദ്ധരിച്ചും കോപ്പണിഞ്ഞുമേ
ഭംഗിയേറുന്ന പൊന്മാലയങ്ങു കയ്യിലെടുത്തുമേ 30
രംഗത്തിൽ ദ്രൗപദി കടന്നീടിനാൾ ഭരതറ്‍ഷഭ !
ശുചിയാം ബ്രാഹ്മണശ്രേഷ്ഠൻ സോമകർക്കു പുരോഹിതൻ 31
പരിസ്തരിച്ചഗ്നിയിങ്കലാജ്യഹുതി കവിച്ചുതേ.
അഗ്നിസന്തർപ്പണംചംയ്തു വിപ്രനുഗ്രഹമേറ്റുടൻ 32
വാദ്യഘോഷങ്ങലൊക്കേയും നിർത്തിനാൻ പുനരായവൻ.
പെട്ടെന്നു ശബ്ദം നിന്നപ്പോൾ ധൃഷ്ടുദ്യുമ്നൻ മബിപതേ 33
കൃഷ്ണയെയും കൊണ്ടുച്ചെന്നു മേഘദുന്ദുഭിനിസ്വനൻ
രംഗമദ്ധ്യത്തിൽനിന്നിട്ടു മേഘഗംഭീരവാക്കിനാൽ 34
ഉച്ചത്തിൽ ശ്ലക്ഷ്ണമാംവണ്ണമർത്ഥമൊത്തേവമോതിനാൻ.
ധൃഷ്ടദ്യുമ്‌നൻ പറഞ്ഞു
ഈ വില്ലിതാലാക്കിവ സായകങ്ങൾ
കേൾക്കേണമീക്കൂടിന മന്നവന്മാർ
യന്ത്രത്തിനുള്ളീപ്പഴുതാലെയെയ്തു -
കൊൾവിൻ നഭസിൻവഴിയഞ്ചു ബാണം.
ഈവണ്ണമുള്ളത്ഭുതകർമ്മമാരോ
ചെയ്‌വോൻ കുലീനൻ ബാലരൂപശാലി
ഈകൃഷ്ണയെൻ സോദരിയായവന്നു -
താൻ ഭാര്യയാകും പൊളി ചൊല്ലിടാ ഞാൻ. 36
വൈശമ്പായനൻ പറഞ്ഞു
പാഞ്ചാഭൂവാവരോടിതോതി -
പ്പാഞ്ചാലിയാം സോദരിയോടുരച്ചാൻ
നാമം കുലം കർമ്മവുമായ് തിരിച്ചു
ഭൂമിശരങ്ങൊത്തവരേവരേയും 37

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/515&oldid=156867" എന്ന താളിൽനിന്ന് ശേഖരിച്ചത്