താൾ:Bhashabharatham Vol1.pdf/511

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗന്ധർവൻ പറഞ്ഞു
ദേവലൻതന്റെയനുജനീ വനത്തിൽ തപിപ്പവൻ
ധൗമ്യനുൽക്കോചതീർത്ഥത്തിലവനെപ്പോയ് വരിക്കുവിൻ.
വൈശമ്പായനൻ പറഞ്ഞു
പിന്നെയർജ്ജുനനാഗ്നേയമാകുമസ്ത്രം യഥാവിഥി
ഗന്ധവന്നുപദേശിച്ചു നന്ദിപൂണ്ടോതിയങ്ങനെ:
“നിൻപാട്ടിൽ നിൽക്കട്ടെയശ്വമെല്ലാം ഗന്ധർവസത്തമ!
കാര്യം വരുമ്പോൾ വാങ്ങിക്കാം സ്വസ്തിയാ"മെന്നുമോതി-
അവർ തമ്മിൽ പൂജചെയ്തു ഗന്ധർവൻ പാണ്ഡുപുത്രരും [നാൻ.
ഭഗീരഥീതീർത്ഥഭാഗം വിട്ടിഷ്ടംപോലെ പോയിനാർ.
ഉൽക്കോചതീർത്ഥം പൂകീട്ടാദ്ധൗമ്യാശ്രമമണഞ്ഞുടൻ
വരിച്ചൂ പാണ്ഡവൻ പുരോഹിതനായിട്ടു ധൗമ്യനെ.
സ്വീകരിച്ചും വേദവിത്താം ധൗമ്യനായവരേയുമേ
വന്യമാം ഫലമൂലത്താൽ പൗരോഹിത്യത്തിനാലുമേ;
ശ്രീയുമാ രാജ്യവും കിട്ടീയെന്നു കണ്ടിതു പാണ്ഡവർ.
അമ്മയോടൊത്താറുപേരുമമ്മാന്യൻ ഗുരുവൊത്തവർ
വിപ്രൻ മുൻപായതിൽ പാഞ്ചാലിയെത്താനും സ്വയംവരേ.
ഗുരുവായീടുമാദ്ധൗമ്യപുരോഹിതനൊടൊത്തവർ
സനാഥരായാരെന്നോർത്തുതാനന്നാ ഭരതഷർഭർ.
അവനോ വേധർമ്മജ്ഞനവർക്കു ഗുരു ബുദ്ധിമാൻ
ധർമ്മജ്ഞനവലാൽ ശിഷ്യർ പാർത്ഥർ ധർമ്മജ്ഞരായിതേ.
സ്വധർമ്മത്താൽ പ്രാപ്തരാജ്യരിവരെന്നോർത്തു ധൗമ്യനും
വാനോർക്കൊക്കും ബുദ്ധിവീര്യബലോത്സാഹങ്ങൾ കാൺക-
അവൻ സ്വസ്ത്യയനംചെയ്തശേഷമാ മനുജാധിപർ [യാൽ.
പോവാനൊരുങ്ങീ പാഞ്ചാലീസ്വയംവരമതിന്നുടൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/511&oldid=156863" എന്ന താളിൽനിന്ന് ശേഖരിച്ചത്