താൾ:Bhashabharatham Vol1.pdf/509

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്നുമാ വാഹ്നി രക്ഷസ്സു വൃക്ഷം പറയിതൊക്കയും
വാവുതോറും ദാഹിപ്പച്ചുംകൊണ്ടു കാണുന്നതുണ്ടഹോ!

182.വാസിഷ്ഠോപാഖ്യാനം

വസിഷ്ഠൻന കൽമാഷപാദപത്നിയിൽ സന്താനോത്പാദനം നടത്തി യതെന്തുകൊണ്ടാണെന്ന്, കല്മഷപാദനു പറ്റിയ ഒരു ബ്രാഹ്മണശാപത്തെ എടുത്തുകാട്ടി, ഗന്ധർവൻ വിവരിക്കുന്നു.

                                                          
അർജ്ജുനൻ പറഞ്ഞു
കല്മഷപാദരാജാവു ബ്രമജ്ഞഗുരുവര്യനിൽ
എന്തുകാരണമോർത്താണു പത്നിയെച്ചേർത്തുവിട്ടതും?
ധർമ്മങ്ങറിയുന്നോരു ബ്രാഹ്മർഷീന്ദ്രൻ വസിഷ്ഠനും
അഗമ്യാഗമനം ചെയ്തതുകൊൾവാൻ കാരണമെന്തെടോ?
അധർമ്മിഷ്ഠം വസിഷ്ഠൻ പണ്ടിതു ചെയ്തു ഹേ,സഖേ!
ഇത്ഥം ചോദിക്കുമെൻ ശങ്ക തീർത്തുവെച്ചീടണം ഭവാൻ.
ഗന്ധർവൻ പറഞ്ഞു
ധനഞ്ജയ,ഭവാൻകേൾക്ക വസിഷ്ഠമുനിയേയുമേ
സൗദാസനേയുംപറ്റീട്ടു ചെയ്ത ചോദ്യത്തിനുത്തരം.
പറഞ്ഞുവല്ലോ ഞാൻ മുന്നം വസിഷ്ഠമുനിനന്ദനൻ
ശക്തിയാഭൂമിപതിയെശ്ശപിച്ച കഥയൊക്കയും.
ശാപത്തിൽപ്പെട്ടൊ ഭൂപൻ കോപപര്യകുലാക്ഷനായ്
പുരം വിട്ടു പുറപ്പെട്ടാൻ ഭാര്യയൊത്തു പരന്തപൻ.
നാനാമൃഗങ്ങളിളകി നാനാസത്യങ്ങളൊത്തഹോ!
നിർജ്ജനം ഘോരവിപിനം ഭാര്യയൊത്തു കരേറിനാൻ.
നാനാഗുല്മക്കൊടിയൊടും നാനാവൃക്ഷം നിരന്നുമേ
പേടിയാം കാട്ടിലായ് ശാപമൂഢൻ ചുറ്റിനടന്നഹോ!
ക്ഷുത്തു മൂത്തിട്ടവൻ ഭക്ഷ്യം പാർത്തുകൊണ്ടു നടക്കവേ
പരിക്ലേശം പൂണ്ടവാറു കണ്ടൂ വിജനകാനനേ
മൈഥുനത്തിന്നൊത്തുകൂടും ബ്രാഹ്മണിബ്രാമണദ്വയം.
കാര്യം നടക്കാതെ ഭയപ്പെട്ടോടുമവരെ സ്വയം
കണ്ടു പിൻപേ പാഞ്ഞു പിടികൂടി വിപ്രനെയാ നൃപൻ.
ഭർത്താവിനെപിടിച്ചെന്നു കണ്ടാ ബ്രാഹ്മണി ചൊല്ലിനാൾ.
ബ്രാഹ്മണി പറഞ്ഞു
രാജാവേ,കേട്ടുകൊണ്ടാലും നീയെൻ വാക്കിതു സുവ്രത!
ആദിത്യവംശജൻ നീയിഭൂവിലേറ്റം പുകഴ്ന്നവൻ
ധർമ്മം തെറ്റാതെ നിൽക്കുന്നോൻ ഗുരുശ്രുശ്രൂഷണപ്രിയൻ
ശാപത്താൽ ബുദ്ധി കെട്ടേവം പാപംചെയ്യാതിരിക്കണം.
വസിഷ്ഠൻന കൽമാഷപാദപത്നിയിൽ സന്താനോത്പാദനം നടത്തി
യതെന്തുകൊണ്ടാണെന്ന്, കല്മഷപാദനു പറ്റിയ ഒരു ബ്രാഹ്മണശാപത്തെ
എടുത്തുകാട്ടി, ഗന്ധർവൻ വിവരിക്കുന്നു
                                                          
അർജ്ജുനൻ പറഞ്ഞു
കല്മഷപാദരാജാവു ബ്രമജ്ഞഗുരുവര്യനിൽ
എന്തുകാരണമോർത്താണു പത്നിയെച്ചേർത്തുവിട്ടതും?
ധർമ്മങ്ങറിയുന്നോരു ബ്രാഹ്മർഷീന്ദ്രൻ വസിഷ്ഠനും
അഗമ്യാഗമനം ചെയ്തതുകൊൾവാൻ കാരണമെന്തെടോ?
അധർമ്മിഷ്ഠം വസിഷ്ഠൻ പണ്ടിതു ചെയ്തു ഹേ,സഖേ!
ഇത്ഥം ചോദിക്കുമെൻ ശങ്ക തീർത്തുവെച്ചീടണം ഭവാൻ.
ഗന്ധർവൻ പറഞ്ഞു
ധനഞ്ജയ,ഭവാൻകേൾക്ക വസിഷ്ഠമുനിയേയുമേ
സൗദാസനേയുംപറ്റീട്ടു ചെയ്ത ചോദ്യത്തിനുത്തരം.
പറഞ്ഞുവല്ലോ ഞാൻ മുന്നം വസിഷ്ഠമുനിനന്ദനൻ
ശക്തിയാഭൂമിപതിയെശ്ശപിച്ച കഥയൊക്കയും.
ശാപത്തിൽപ്പെട്ടൊ ഭൂപൻ കോപപര്യകുലാക്ഷനായ്
പുരം വിട്ടു പുറപ്പെട്ടാൻ ഭാര്യയൊത്തു പരന്തപൻ.
നാനാമൃഗങ്ങളിളകി നാനാസത്യങ്ങളൊത്തഹോ!
നിർജ്ജനം ഘോരവിപിനം ഭാര്യയൊത്തു കരേറിനാൻ.
നാനാഗുല്മക്കൊടിയൊടും നാനാവൃക്ഷം നിരന്നുമേ
പേടിയാം കാട്ടിലായ് ശാപമൂഢൻ ചുറ്റിനടന്നഹോ!
ക്ഷുത്തു മൂത്തിട്ടവൻ ഭക്ഷ്യം പാർത്തുകൊണ്ടു നടക്കവേ
പരിക്ലേശം പൂണ്ടവാറു കണ്ടൂ വിജനകാനനേ
മൈഥുനത്തിന്നൊത്തുകൂടും ബ്രാഹ്മണിബ്രാമണദ്വയം.
കാര്യം നടക്കാതെ ഭയപ്പെട്ടോടുമവരെ സ്വയം
കണ്ടു പിൻപേ പാഞ്ഞു പിടികൂടി വിപ്രനെയാ നൃപൻ.
ഭർത്താവിനെപിടിച്ചെന്നു കണ്ടാ ബ്രാഹ്മണി ചൊല്ലിനാൾ.
ബ്രാഹ്മണി പറഞ്ഞു
രാജാവേ,കേട്ടുകൊണ്ടാലും നീയെൻ വാക്കിതു സുവ്രത!
ആദിത്യവംശജൻ നീയിഭൂവിലേറ്റം പുകഴ്ന്നവൻ
ധർമ്മം തെറ്റാതെ നിൽക്കുന്നോൻ ഗുരുശ്രുശ്രൂഷണപ്രിയൻ
ശാപത്താൽ ബുദ്ധി കെട്ടേവം പാപംചെയ്യാതിരിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/509&oldid=156861" എന്ന താളിൽനിന്ന് ശേഖരിച്ചത്