താൾ:Bhashabharatham Vol1.pdf/503

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദൃശ്യന്തി പറഞ്ഞു
അച്ചാ അച്ഛായെന്നുതാൻ മുത്തച്ഛനേ വിളിയ്ക നീ
ഉണ്ണീ,നിന്നച്ഛനെക്കൊന്നുതിന്നു രക്ഷസ്സു കാനനേ.
അച്ഛനെന്നോർക്കുമിദ്ദേഹമച്ഛനല്ല നിനക്കെടേ
ആര്യനിദ്ദേഹമോ നിന്റെയച്ഛൻതന്നച്ഛനാണെടോ.
ഗന്ധർവ്വൻ പരഞ്ഞു
ഇത്ഥം കേട്ടിട്ടാർത്തിപൂണ്ടു സത്യവാക്കാ ദ്വിജോത്തമൻ
മഹാമനസ്സുള്ളിലോർത്തു സർവ്വലോകക്ഷയത്തിനായ്.
അവനേവം നിശ്ചയിപ്പതറിഞ്ഞതിതപോലബൻ
ഋഷിബ്രഹ്മജ്ഞരിൻ ശ്രേഷ്ഠൻ മൈത്രാവാരുണി സന്മതി.
തടുത്തിതു വസിഷ്ഠൻതാനതിൻ സംഗതി കേൾക്ക നീ.
വസിഷ്ഠൻ പറഞ്ഞു
കൃതവീര്യാഖ്യനായുണ്ടായിരുന്നിതൊരു മന്നവൻ
വേദജ്ഞരാം ഭൃഗുക്കൾക്കു ശിഷ്യനാപ്പാർത്ഥിവോത്തമൻ.
അഗ്രഭുക്കുകളായീടുന്നവരെത്തൊത,കേളവൻ
യജ്ഞാന്തേ തർപ്പമംചെയ്തു ധനധാന്യങ്ങളാൽ നൃപൻ.
നൃപശാർദ്ദൂലനാ വീരൻ വാനു പൂകിനശേഷമേ
അവന്റെ വംശ്യർക്കുണ്ടായിതെന്തോ വിത്തപ്രയോജനം.
ഭൃഗുക്കൾക്കുണ് ധനമെന്നറിഞ്ഞാ മന്നരേവരും
യാചിക്കുവാനായ് ചെന്നരാഭാർഗ്ഗവശ്രേഷ്ഠരോടഹോ.
ഭൃഗുക്കളക്ഷയധനം കുഴിച്ചിട്ടീടിനാർ ചിലർ
ക്ഷത്രിയന്മാർ ഭയംമൂലംവിപ്രർക്കേകീടിനാർ ചിലർ.
ഭൃഗുക്കൾ വെളിവായ് നല്കീ ചിലർ വിത്തം യഥേഷ്ടമേ
കാരണാന്തരമോർത്തിട്ടാ ക്ഷത്രിയന്മാർക്കു കേവതം.
യദൃച്ഛയാൽ ഭൃഗുഗൃഹഭ്രമിഭാഗം കുഴിച്ചതിൽ
കണ്ടുകിട് ബഹുധനം ക്ഷത്രിയന്നോരുവന്നഹോ!
ആദ്ധനത്തെകണ്ടു പരമൊത്തൊരു ക്ഷത്രിയർഷഭൻ
അഥ കോപിച്ചു ശരണാഗതരാഭൃഗുക്കളെ
വില്ലാളിവീരൻ ഹിംസിച്ചതെല്ലാം തീക്ഷണശരങ്ങളാൽ
ഗർഭംപോലുമറുത്തുംക്കൊണ്ടിപ്പാരിൽ ചുറ്റിനാരവർ.
ഏവം ബൃഗുകുലോച്ഛേദമാവുമ്പോൾ പേടിയയോടുടൻ
ഭൃഗുപത്നികൾ പോയ് ചേർന്നൂ ഹിമവൽഗിരിഗഹ്വരേ.
ആക്കുട്ടത്തിങ്കലൊരുവൾ ഭയാൽ ഗർഭമൊതിക്കിനാൾ
ഒരൂരുകൊണ്ടു വാമോരു പരം വംശം വളർത്തിടാൻ.
ആഗർഭത്തെയറിഞ്ഞിട്ടു ഭയത്താലൊരു ഭൂസുരി
ഓടിപ്പോയ് ക്ഷത്രിയരൊടു ഗൂഢമായറിയിച്ചുതേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/503&oldid=156855" എന്ന താളിൽനിന്ന് ശേഖരിച്ചത്