താൾ:Bhashabharatham Vol1.pdf/499

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചൈത്രരഥപർവതം

                       
താഴെ വീണിട്ടുമേ ചാവാതായവറായീ പാണ്ഢവ!
കാടെരിക്കും കാട്ടുചതീയിൽ ചാടിയാ ഭഗവാന്രലഷ!
കത്തിക്കാളും തീയുംമ്യഷിസത്തിനെച്ചുട്ടതില്ലഹോ!
ജ്വലിക്കിലും തീയരിഘ്ന,ജലശീതളമായിതേ.
കടുശോകം പൂണ്ടുകൊണ്ടേ കടൽകണ്ടകാ മാമുനി
കല്ലും കഴുത്തിൽ കെട്ടീട്ടു വെള്ളത്തിൽ ച്ചെന്നു ചാടിനാൻ;
കടൽത്തിരയടിച്ചിട്ടക്കരയിൽ കൊണ്ടുവിട്ടതേ.
മഹാമുനി മരിച്ചീലിതൊന്നുകൊണ്ടും മഹാവ്രതൻ.
ബുദ്ധിക്ഷയംപൂണ്ടു പോന്നാനാശ്രമത്തേക്കുതാനവൻ.

177. വാസിഷ്ഠം-സൗദാസസുതോത്പത്തി

വസിഷ്ഠൻ ഒരു നദിയിൽ ചാടി ആത്മഹത്യചെയ്യാൻ നടത്തിയ ശ്രമവും വിഫലമാകുന്നു.ആശ്രമത്തിൽ ഇരിക്കുമ്പോൾവേദമുച്ചരിക്കുന്ന ശബ്ദം കേട്ട് ആതാരുടെ ശബ്ദമാണെന്നു വസിഷ്ഠൻ ചോദിക്കുന്നു.തന്റെ ഗർഭത്തിലുള്ള കുട്ടിയുടേതാണെന്ന് ശക്തി പത്നിയായ അദ്യശന്തി സമാധാനം പറയുന്നു.വസിഷ്ഠൻ കല്മഷപാദനു ശാപമോക്ഷം കൊടുക്കുന്നു.അയോദ്ധ്യയിൽ പോയി കല്മഷപാദപത്നിയിൽ മുത്രോക്പദനം നടത്തുന്നു.അശ്മകന്റെ ജനനം.


ഗന്ധർവൻ പറഞ്ഞു
പിന്നെത്തൻമക്കളില്ലാതെ ശൂന്യം പാർത്താശ്രമംമുമി
വാച്ച ദു;ഖം പൊറുക്കാഞ്ഞിട്ടാശാരമം വിട്ടുപോന്നതേ.
വർഷത്തിൽ പുതുവെള്ളം വാച്ചൊലിക്കും പുഴ കണ്ടതാൻ
കരയ്കെഴും പലതരം മരങ്ങളുമൊലിക്കവേ
പെടും മാൽപൂണ്ട ചിന്തിച്ചാനുടൻ മാമുനി കൗരവാ!
'ഇങ്ങു ഞാൻ പുഴവെള്ളത്തിൽ മുങ്ങിച്ചാകുവ'നെന്നുമേ.
കയർകൊണ്ടംഗമൊക്കേയും സ്വയം കെട്ടിയുടൻ മുനി
ആപ്പെരുമ്പുഴവെള്ളത്തിലപ്പോൾ മാൽ മുത്തുമുങ്ങിനാൻ.
ആറുടൽ കയറൊക്കേയുമറുത്തിട്ടരീ സൂദന!
വിപാശനാക്കി മുനിയെക്കരയിൽക്കോണ്ടുവിട്ടതേ.
കയറിപ്പോന്നു പിന്നീടുകയററ്റ മുനീശ്വരൻ
വിപാശയെന്നും പേരിട്ടാനപ്പുഴയ്കാ മഹർഷിതാൻ.
ശോകവൃദ്ധിയോടും പാർത്തീലേകത്ര മുനിസത്തമൻ
ചുറ്റീ മലയിലും മറ്റുമാറ്റിലുംപൊയ്കയിങ്കലും.
കണ്ടാൽ നക്രോഗ്രയാം ഹൈമവതിയാകും സരിത്തിനെ
ഒഴുക്കു കൂടുമൊരാപ്പുഴയിൽ ചെന്നു ചാടിനാൻ.
പരമഗ്നിസമൻ വിപ്രവരനൊന്നാ മഹാനദി
സതധാ ദ്രുതയായ് പിന്നെശ്ശതദ്രുവിതി പേരുമായ്.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/499&oldid=156849" എന്ന താളിൽനിന്ന് ശേഖരിച്ചത്