താൾ:Bhashabharatham Vol1.pdf/498

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വസിഷ്ഠ ശോകം

ഗന്ധർവൻ പറഞ്ഞു
അതു കേട്ടുടനേ സൂദൻ മാംസമെങ്ങും പെടായ്കയാൽ
വ്യഥപൂണ്ടാ നൃപതിയോടതുണർത്തിച്ചിതപ്പോഴേ.
രാജാവു രാക്ഷസാവേശൻ സൂദനോടു ഗതവ്യഥം
നരമാംസംകൂട്ടിയൂട്ടുകരമെന്നായി വീണ്ടുമേ.
അതേറ്റുടൻ കൊലനിലമതിൽച്ചെന്നിട്ടു സൂദനും.
നിർഭയം നരമാംസത്തെ ക്കെല്പോടുംകൊണ്ടുവന്നുതേ.
പെട്ടന്നു പാകവും ചെയ്താദ്ദം ഷ്ടാന്നം വിധിപോലഹോ!
ക്ഷുധാർത്തനാകുമോ വിപ്രതാപസന്നായി നല്കിനാൻ.
ദിവ്യചക്ഷുസ്സിനാൻ പാർത്തബ് ഭവ്യനാം ഭൂസുരോത്തമൻ
അഭോജ്യമീയന്ന' മെന്നു കോപരൂക്ഷാക്ഷമോതിനാൻ.
ബ്രാഹ്മണൻ പറഞ്ഞു
അഭോജ്യാന്നമെനിക്കിങ്ങാ നൃപാപസദനേകയാൽ
മൂഢനാമായവന്നുണ്ടായീടുമീയിതിലാഗ്രഹം.
ശക്തി ചൊന്നവിധം മർത്ത്യമാംസത്തിൽ കൊതിപൂണ്ടിവൻ
ലോകോദ്വേജകനായിബ് ഭ്രൂലോകത്തിൽ സഞ്ചരിച്ചിടും.
രണ്ടുവട്ടംകൊണ്ടു ശക്തിയാണ്ടു ശാപം നൃപന്നഹോ!
രക്ഷോബലാവേശമാർന്നിട്ടാ ക്ഷ്മാപതി വിസംജ്ഞനായ്.
പിന്നെയാ നരശാർദ്ദൂലൻ രക്ഷോബാധാഹതേന്ദ്രിയൻ
ശക്തിയെക്കണ്ടെത്തിയുടനുൾ കടൽ ചൊല്ലി ഭാരത!
കൽമഷപാദൻ പറഞ്ഞു
നീ നിരക്കാത്തൊരീശ്ശാപമെനിക്കേകുകകോരണം
നിന്നെത്തുടങ്ങി നരരെത്തിന്നുകോള്ളുന്നതുണ്ടു ഞാൻ.
ഗന്ധർവൻ പറഞ്ഞു
എന്നുരച്ചീട്ടവർഞ്ഞുചെന്നു പെട്ടന്നു കൊന്നഹോ!
വ്യാഘ്രം പശുവിനെപ്പോലാ ശക്തിയെത്തിന്നു ശക്തിമാൻ.
ശക്തിയെക്കൊന്നതാ വിശ്വാമിത്രൻ കണ്ടിട്ടു വീണ്ടുമേ
വസിഷ്ഠ പുത്രൻരിൽത്തന്നെ വിട്ടിതാപ്പുരുഷാദനെ.
ശക്തിക്കനുജാരായോരൊ വസിഷ്ഠനുടെക്കളെ
ക്ഷുദ്രതുക്കളെസ്സിംഹംപോലെ ഭക്ഷിച്ചിതായവർ.
വിശ്വാമിത്രൻ മക്കളെചെല്ലിച്ചു കണ്ട വശിഷ്ഠനും
ധരിച്ചു ശോകം ഭ്രലോകം മേരുവെന്നകണക്കിനെ
ആത്മനാശം ചെയ്യുവാനയോതിതാ മ്നിസത്തൻമാർ
അല്ലതെ കൗശികാച്ഛെദമുല്ലാ പാത്തതു ബുദ്ധിമാൻ
മേരുശൃംഗത്തിൽനിന്നിട്ടുനേരെ ചാടി മ്നീശ്വരൻ
താഴെപറയാത്തതായി പഞ്ഞിമേലേപോലെ പതിച്ചുതേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/498&oldid=156848" എന്ന താളിൽനിന്ന് ശേഖരിച്ചത്