അറിഞ്ഞാ വിപ്രനെക്കണ്ടു പരം ചോദിച്ചിതേവരും
ഇത്ഥംചോദ്യംതുടർന്നപ്പോൾ കൗന്തേയരെ മറച്ചവൻ 15
പൗരന്മാരോടിപ്രകാരം പറഞ്ഞാൻ ഭൂസിരഷ്മൻ.
ബ്രാഹ്മണൻ പറഞ്ഞു
ബന്ധുക്കളൊത്തീയശനീക്കണം നൽകേണ്ട കല്പന 16
എനിക്കു വന്നതായി കണ്ടു മന്തരസിദ്ധൻ മഹീസുരൻ
ചോദിച്ചറിഞ്ഞാനെന്നോടിപുരത്തിന്നുടെ സങ്കടം . 17
ആശ്വസിപ്പിച്ചു ചൊന്നാനാ വിപ്രൻ മന്ദസ്മിതത്തോടും
ആ ദുഷ്ടനു കൊടുക്കേണ്ടുമന്നം ഞാൻ കൊണ്ടുചെല്ലുവൻ ; 18
എന്നെപറ്റിയബ്ഭയം തെല്ലും തോന്നീടേണ്ടെന്നുമോതിനാൻ .
അദ്ദേഹമാച്ചോറുമായിട്ടെത്തീ ബകവനാന്തരേ 19
അവനായിവരാം ലോകഹിമതി ക്രിയചെയ്തതും.
വൈശമ്പായനൻ പറഞ്ഞു
ഉടനെവിസ്മയപ്പെട്ടു വിപ്രരും ക്ഷത്രീയേന്ദ്രരും 20
വൈശ്യരും ശൂദ്രരും നന്ദ്യാ നടത്തീ ബ്രാഹ്മണമണോത്സവം.
പരം പുറന്നാട്ടുകാരും പുരത്തെക്കുടന്നെത്തിനാർ 21
അത്യത്ഭുതമിതും പാർത്താർ പാർത്തു പാർത്ഥരുമിങ്ങനെ.
താൾ:Bhashabharatham Vol1.pdf/469
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
