താൾ:Bhashabharatham Vol1.pdf/468

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

164. ബകവധം

ബകൻ മരിച്ട വർത്തമാനം കേട്ട അവന്റെ കൂട്ടുകാർ ഓടിയെത്തുന്നു. മേലാൽ‌ മനുഷ്യരെ കൊല്ലുകയില്ലെന്നുള്ള കരാറിൽ ഭീമൻ അവരെവിട്ടയക്കുന്നു. ബകന്റെ മരണത്തെപറ്റികേട്ട് പുരാവാസികൾ ബ്രാഹ്മണനെക്കണ്ട് അതെങ്ങനെയാണ് സംഭവിച്ചതെന്ന് ചോദിക്കുന്നു. വീട്ടിൽ താമസിക്കുന്ന ആളുകളുടെ വിവരം തുറന്നു പറയാതെ ബ്രാഹ്മണൻ നടന്നതൊക്കം വിവരിക്കുന്നു. പുരാവാസികളുടെ ആഹ്ലാദപ്രകടനം.

 

വൈശമ്പായയൻ പറഞ്ഞു
ഭഗ്നപാർശ്വാംഗനായൂക്കിലലറിയിട്ടുടനായവൻ
പർവ്വതം പോലെയുള്ളൊരു ബകനങ്ങനെ ചത്തു പോയ്. 1
ആ രാക്ഷസന്റെയമ്മട്ടുള്ളൊരാരവം കേട്ടു ബാന്ധവർ
പരിചാരകരോടൊത്തു ഗൃഹംവിട്ടിടോയെത്തിനാൻ: 2
പേടിച്ചുമൂഡരായുള്ളോരവരെതത്രമാരുതീ
സമാധാനപ്പെടുത്തിയിട്ടു നിശ്ചയം ചെയ്തിരുത്തിനാൻ. 3
“മേലിൽ മാനിഷരെ കൊന്നിടല്ല ഞങ്ങളൊരിക്കലും
കൊന്നുപോയാലുടൻ തന്നെ വധം ചെയ്തിടു"മെന്നതാൻ 4
അവന്റെയാ വാക്കു കേട്ടിട്ടാ രക്ഷസ്സുകൾ ഭാരത !
ഏവാമാവാമെന്നുവച്ചാ നിശ്ചയം സ്വീകരിച്ചുതേ. 5
അന്നുതൊട്ടവിടെസ്സൗമ്യരെന്ന മട്ടായി രാക്ഷസർ
നഗരത്തിൽ കാണുമാറായ് നഗരസ്ഥർക്കുകേവലം . 6
ചത്തരാക്ഷസ്സനെഭീമൻ ശക്തികാകൊണ്ടെടുത്തുടൻ
ദ്വാരത്തിൽ‌ കൊണ്ടുവച്ചിട്ടങ്ങാരും കാണാതെപോയിനാൻ.
ഭീമന്റെ കൈയ്യൂക്കുകൊണ്ടാബകൻ ചത്തതുകണ്ടുടൻ
തൽബന്ധുലോകം പേടിച്ചിട്ടങ്ങുമിങ്ങും കടന്നുപോയ് . 8
ഭീമനായവ‌നെക്കൊന്നു വിപ്രഗേഹം ഗമിച്ചുടൻ
നടന്ന കഥയൊക്കെയും നരനാഥനോടോതിനാൻ . 9
പരം പുരാൽ പ്രഭാതത്തിൽ പുറത്തെത്തീട്ടു നാട്ടുകാർ
കണ്ടുചോരയുമാറാടി ച്ചത്തുവീണൊരരക്കനെ . 10
പർവ്വതം പോലെ വലുതായ് ക്കിടക്കും രൗദ്രമൂർത്തിയെ
കണ്ടുടൻ‌ കുളുർമെയ് പൂണ്ടു നിന്നുപോയത്ര നാട്ടുക്കാർ . 11
ഏകചക്രചയിലെത്തീട്ടീക്കഥയോതീടിനാർ ചിലർ;
പരം പത്തായിരം കുടിപ്പുരവാസികളായവർ 12
ആബാലവൃദ്ധം ബകനെക്കാണ്മാൻ നാരികളൊത്തുപോയി .
അതിമാനുഷമായൊരീക്കർമ്മം കണ്ടത്ഭുതത്തോടും 13
ദൈവതാർച്ചനചെയ്താരങ്ങേവരും ധരണീപതേ!
പിന്നെക്കണക്കാക്കിനോക്കിയിന്നാർക്കാണൂഴമെന്നവർ 14

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/468&oldid=156815" എന്ന താളിൽനിന്ന് ശേഖരിച്ചത്