സുഖമായ് നമ്മൾ പാർക്കുന്നീ ബ്രാഹ്മണന്റെ ഗൃഹാന്തരേ
ധാർത്തരാഷ്ട്രൻ ധരിക്കാതെസൽക്കാരാൽ ദുഖമെന്നിയേ. 12
ഈ ഞാനോർക്കുന്നിതുകണ്ടുണ്ണി, വിപ്രേന്ദ്രന്നെന്തുകൊണ്ടു ഞാൻ
പ്രീയംചെയ്യേണ്ടു ഗോഹത്താൽ സുഖമായ്പ്പാർത്തതിന്നിനി. 13
അവനല്ലോ പുമാൻ ചെയ്തോരുപകരാം കെടാത്തവൻ
പരൻ ചെയ്തതിനേക്കാളുമേറെയങ്ങോട്ടു ചെയ്യണം. 14
എന്നാലിബ്രാഹ്മണന്നേറ്റമിന്നാപത്തുണ്ടു നിശ്ചയം
അതിൽ സഹായം ഞാൻ ചെയ്താലതിപ്പോൾ ചെയ്തതായിവരും.
ഭീമസേനൻ പറഞ്ഞു
അറിഞ്ഞാലുമിവനെന്താണിപ്പോളുണ്ടായ സങ്കടം
അറിഞ്ഞതിനൊരുങ്ങാം ഞാനേറ്റം ദുഷ്കരമാകിലും. 16
വൈശമ്പായനൻ പറഞ്ഞു
അവരേവരുമുരയ്ക്കുമ്പോൾ വീണ്ടും കേൾക്കായി ഭൂപതേ!
ആർത്തിയോടാദ്വിജൻ ഭാര്യയോടൊത്ത് കേഴുന്നു നിസ്വനം. 17
പരം വിപ്രേന്ദ്രന്റെ അന്തപുരയിൽ കുന്തികേറിനാൾ
കുട്ടിയെകെട്ടിയിട്ടാർത്തിപ്പെട്ടിടും പൈക്കകണക്കിനെ. 18
ഭാര്യയോടും മകനോടും മകളോടും ദ്വിജേന്ദ്രനെ
തലതാഴ്ത്തിയിരുന്നീടും നിരയിൽക്കണ്ടിതായവൾ. 19
ബ്രാഹ്മണൻ പറഞ്ഞു
സത്തുതീർന്നിങ്ങും ജീവിപ്പതെത്രചീത്തയനർത്ഥമേ.
ദുഖാകരംപരാധീനം വായ്ക്കുമപ്രീയമാഴപ്പതാം. 20
ജീവിക്കിലേറ്റവും ദുഖം ജീവിക്കിൽ പെരുതാർത്തിയാം.
ജീവിക്കിലായവനേറ്റം കൈവരും സങ്കടം ദൃഢം 21
ആത്മാവൊരുത്തൻ ധർമ്മാർത്ഥകാമങ്ങൾ കലരുന്നവൻ
ഇവയായ് വേർവിടുമ്പോഴും കേവലം ബഹുദുഖമാം. 22
ചിലർചൊൽവൂ മോക്ഷമാം മേൽവിലയായതുനാസ്തിതാൻ
അർത്ഥം നേടുന്നതായാലിങ്ങെത്തും നരഗമാകവ. 23
അർത്ഥമാശിപ്പതേ ദുഖമർത്ഥമൊത്താലതിൽ പരം
അർത്ഥിലിഷ്ടപ്പെട്ടോനങ്ങർത്ഥനാശത്തിലേറ്റമാം. 24
എനിക്കാപ്പത്തൊഴിഞ്ഞാടാൻ കാണുന്നുല്ലൊരു മാർഗ്ഗവും
വധുബാന്ധവരോടൊത്ത് ബാധവിട്ടോടിയെങ്കിലോ? 25
തോന്നുന്നുണ്ടോ ബ്രാഹ്മിണീ, ഞാൻ മുന്നേ യത്നിച്ചതില്ലയോ?
സുഖംകിട്ടുന്നിടം പൂകനതുകേട്ടീലഹന്ത!നീ. 26
ഇങ്ങു പെറ്റുവളർന്നേൻ ഞാനിങ്ങെന്നവനുമെന്നുനീ
പറഞ്ഞില്ലേ മഹാമൂഡേ, പരം ഞാൻ പറയുമ്പോഴും? 27
വൃദ്ധൻനിന്നച്ഛനും സ്വർഗ്ഗത്തെത്തിനിന്നമ്മയും പുരാ
പൂർവ്വബന്ധുക്കളും പിന്നെന്തിവിടെപൊറുക്കുവാൻ പ്രീയം? 28
ബന്ധുപ്രീയത്താൽ ഞാൻചൊന്നതന്നു നീ കേട്ടിടായ്ക്കയാൽ
താൾ:Bhashabharatham Vol1.pdf/456
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
