താൾ:Bhashabharatham Vol1.pdf/443

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനുഷ്യഗന്ധമൊട്ടേറെ ഘ്രാണതൃപ്തി തരുന്നു മേ.
ഈ മനുഷ്യരെയൊക്കെക്കൊന്നെന്നടുക്കലണയ്ക്ക നീ 12
നാം വാണിടത്തുറങ്ങുന്നോരിൽ പേടി വേണ്ടെടോ.
ഈ മനുഷ്യർക്കുള്ള മാംസമിഷ്ടംപോലെ കടിച്ചുടൻ 13
തിന്നാം നമ്മുക്കൊപ്പമേ ഞാൻ ചൊന്നതിൻപടി ചെയ്യെടോ.
യഥേഷ്ടം മർത്ത്യമാംസത്തെയധികം തിന്നു നന്ദിയാൽ 14
നമ്മുക്കു നൃത്തംവച്ചീടാം താളത്തോടം പലേവിധം.
 

വൈശമ്പായനൻ പറഞ്ഞു

ഹിഡിബനേവം ചൊന്നോരാ ഹിഡിംബിയുടനാ വനേ 15
സോദരൻ ചൊന്നതും കേട്ടിട്ടാശൂ രാക്ഷസി
പാണ്ഡവന്മാരുള്ളിടത്തുചെന്നെത്തീ ഭരതർഷഭ! 16
അവളായവിടെചെന്നു കണ്ടാൽ കുന്തുയോടും സമം
ഉറങ്ങുമായവരെയും കാക്കുമാബ്ഭീമനേയുമെ. 17
വൻമരംപോലുയർന്നോരാബ്ഭീമനെക്കണ്ട മാത്രയിൽ
ഓമൽ സൗന്ദര്യ സമ്പത്താൽ കാമം പൂണ്ഡിതുരാക്ഷസി: 18
“യുവാവിവൻ മഹാബാഹു സിംഹസ്കന്ധൻ മഹാപ്രഭൻ
കംബുകണ്ഠൻ പുഷ്കരാക്ഷനെൻ ഭർത്താവാകിലൊക്കുമേ . 19
ചെയ്യില്ലാ സോദരൻ ചൊല്ലിയയച്ചാ ക്രൂരവാക്കു ഞാൻ
ഭർത്തൃസ്നേഹത്തിന്നൂക്കേറും ഭ്രാദൃസ്നേഹം കിടപ്പെടാ. 20
മുഹൂർത്തം രസമായേക്കാം സോദരനെന്നുമെനിക്കുമേ
ഇവരെക്കൊൽകി, ലില്ലായ്കിലേറെക്കാലം സുഖിക്കുവാൻ. 21
മനുഷ്യരൂപം കൈകൊണ്ടു കാമരൂപിണിയാമവൾ
മന്ദംകൈയ്യൂക്കെഴും ഭീമസന്നിധാനത്തിലെത്തിനാൾ, 22
നാണംപൂണ്ഡവിധം നാരി ദിവ്യാഭരണമാണ്ടവൾ
പുഞ്ചിരിക്കൊണ്ടുകണ്ടേവം ഭീമസേനനോടോതിനാൾ. 23

ഹിഡിംബി പറഞ്ഞു

എങ്ങുനിന്നിങ്ങു വന്നെത്തിയങ്ങുന്നൊരു നരഷ്ഭ!
ദേവരൂപികളായോരീക്കിടക്കുന്നവരാരുവാൻ? 24
അങ്ങെയ്ക്കാരിത്തടിച്ചൊരു സുകുമാരാംഗിയാമിവൾ ?
കാട്ടിൽകിടക്കുന്നുതന്റെ വീട്ടിലെന്നവിധം സുഖം. 25
അറിയുന്നില്ലയിക്കാടു രാക്ഷസന്മാർക്കിരിപ്പിടം
ഇതിൽ പാർക്കുന്നിതാദുഷ്ടൻ ഹിഡിംബൻ ഘോരരാക്ഷസൻ 26
അണ്ണനാമദൃഷ്ടരക്ഷസ്സെന്നെച്ചൊല്ലിയയുച്ചുകേൾ
നിങ്ങൾക്കെഴും ദേഹമാംസമങ്ങു തിന്മതിനാശയാൽ. 27
ആ ഞാനോ ദേവഗർഭാഭനങ്ങയെകാൺകെ കാരണം
അന്യനെപ്പതിയായോർത്തീടുന്നില്ലാ സത്യമോതിനേൻ. 28
ഇതറിഞ്ഞിട്ടുധർന്നജ്ഞ,ചെയ്താലും വേണ്ടതെന്നിൽ നീ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/443&oldid=156789" എന്ന താളിൽനിന്ന് ശേഖരിച്ചത്