താൾ:Bhashabharatham Vol1.pdf/428

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

145. വാരണാവതഗമനം

പാണ്ഡവൻമാർ വാരണാവതത്തിലേക്ക് പുറപ്പെടുന്നു. നഗരവാസികളായ ബ്രാഹ്മണർ ദുര്യാധനന്റെ ദുഷ്ടതയെ പഴിക്കുന്നു. കാരണവർ പറയുന്നതനുസരി‍ക്കയാണു തങ്ങളുടെ കുലവ്രതമെന്നു പറഞ്ഞ് ധർമ്മപുത്രൻ അവരെ സമാധാനപ്പെടുത്തുന്നു. വിദുരൻ, അരക്കില്ലത്തെപ്പറ്റി മുന്നറിയിപ്പു നല്കി രക്ഷപ്പെടാനുള്ള ഉപായം നിർദ്ദേശിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

വായുവേഗാശ്വനിരയെത്തേരിൽ പൂട്ടീട്ടു പാണ്ഡവർ
കയറുമ്പോൾ ഭീഷ്മരുടെ കാൽ പിടിച്ചാർ വിഷണ്ണരായ്, 1
മന്നുനാം ധൃരായഷ്ടന്റെമാന്യൻ ദ്രോണന്റെയിങ്ങനെ
അന്യരാം വൃദ്ധരുടെയും കൃപന്റെ വിദുരന്റെയും. 2
ഇമ്മട്ടെല്ലാം കുരുകുലവൃദ്ധരെക്കൂപ്പിയായവർ
സമന്മാരെത്തഴുകിയും ബാലവന്ദനയേറ്റുമേ 3
മാതാക്കളോടുണർത്തിച്ചു വലംവെച്ചു യഥാക്രമം
എല്ലാ നാട്ടാരൊടും ചൊല്ലിപുകിനാർ വാരണാവതം. 4
ബുദ്ധിമാനാം വിദരരും മറ്റുള്ള കുരുമുഖ്യരും
പൗരന്മാരും ശോകമോടുമനുയാത്ര തുടങ്ങിനാർ 5
പൗരന്മാരും ഓതിനാർ നിർഭയന്മാരായതിൽ ചില മഹീസുരർ
ഇണ്ടലാണ്ടപാണ്ഡവരെകണ്ടു വീണ്ടും വിഷണ്ണരായ്. 6

ബ്രാഹ്മണർ പറഞ്ഞു

പക്ഷഭേദം കാട്ടിടുന്നൂ മന്ദബുദ്ധി മഹീപതി
ധൃതരാഷ്ട്രൻ കുരുവരൻ ധർമ്മം നോക്കുന്നിതില്ലിവൻ. 7
അപാഹനാം ധർമ്മജനോ പാപമോർക്കില്ല പണ്ഡവൻ
ബലമേറും ഭീമനുമിക്കൗന്തേയൻ സവ്യസാചിയും. 8
ചെയ് വതുണ്ടോ യോഗ്യരാമീ മാദ്രീനന്ദനർ കില്ബിഷം?
പിതൃരാജ്യമിവർക്കെന്നാൽ ധൃതരാഷ്ട്രന്നസഹ്യമാം‌. 9
അധർമ്മ്യമേറ്റനിക്കർമ്മം ഭീഷ്മരും സമ്മതിക്കയോ?
അസ്ഥാനേ നഗരം നഗരം വിട്ടു മാറ്റുവാൻ സമ്മതിച്ചതോ? 10
മുന്നം ഞങ്ങൾക്കച്ഛനെപ്പോലാർന്നൂ ശാന്തനവൻ നൃപൻ
വിചിത്രവീര്യരാജഷിയവണ്ണംതന്നെ പാണ്ഡുവും. 11
ആ നരശ്രേഷ്ഠനീവണ്ണം വാനോർപുരി ഗമിക്കവേ
ബാലരാജസുതന്മാരിൽ ധൃതരാഷ്ട്രൻ വെറുത്തതേ. 12
ഇതു നാം സമ്മതിക്കാതിപ്പൂരം വിട്ടുടനേവരും
ഗൃഹം കൈവിട്ടു പോകേണം ധർമ്മജൻ വാണീടുന്നിടം. 13

വൈശമ്പായനൻ പറഞ്ഞു

പാരമേവം മാലൊടോതും പൗരരോടതിദു:ഖിതൻ‌
ചെമ്മേ ചെറ്റോർത്തു ചൊന്നാനാദ്ധർമ്മരാജൻ യുധിഷ്ഠിരൻ. 14

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/428&oldid=156772" എന്ന താളിൽനിന്ന് ശേഖരിച്ചത്