താൾ:Bhashabharatham Vol1.pdf/410

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പോരിൽ സമർത്ഥനാപ്പാർത്ഥൻ പാരിക്കും വീര്യമുള്ളവൻ
ഗജയൂഥം മുടിച്ചാനാഗ്ഗദകൊണ്ടന്തകോപമൻ. 31

മലപോലുള്ളാനകളങ്ങലം ചോരയൊലിച്ചുടൻ
ഭീമസേനഗദാഘാതഭിന്നമസ്തകമൊത്തഹോ ! 32

വജ്രമേറ്റദ്രികൾകണക്കത്ര വീണു പിടഞ്ഞുതേ.
ആനയശ്വം തേരുമെല്ലാം താനൊടുക്കീ വൃകോദരൻ 33

കാലാൾ തേർനിരയും കൊന്നു കാലാഭൻ ഫൽഗുനാഗ്രജൻ.
ഗോപാലൻ പൈക്കളെക്കാട്ടിൽ കോൽകൊണ്ടോടിച്ചിടുംവിധം 34

രഥനാഗൗഘമോടിച്ചു ഗദകൊണ്ടാ മരുത്സുതൻ.
ഭാരദ്വാജപ്രിയം ചെയ്യുവാൻ പാരം സന്നദ്ധനർജ്ജുനൻ 35

ശരജാലം പാർഷതനിൽ പരമെയ്തെയ്തടുത്തുതേ.
ആന തേർ കുതിരക്കൂട്ടം താനങ്ങെല്ലാടവും രണേ 36

പതിപ്പിച്ചു യുഗാന്താഗ്നിക്കെതിരായുജ്ജ്വലിച്ചുതേ.
ഉടനാപ്പാണ്ഡവൻ കൊന്നുവിടും പാഞ്ചാലസൃഞ്ജയർ 37

പല ബാണങ്ങളെക്കൊണ്ടിട്ടലം പാർത്ഥനെയേറ്റവും
മൂടിപ്പാരം സിംഹനാദം പോടിപ്പൊരുതിനാർ പരം. 38

അത്യുഗ്രമാകുമാ യുദ്ധമത്യത്ഭുതവുമായിതേ
സിംഹനാദം കേട്ടതൊട്ടും സഹിച്ചില്ലിന്ദ്രനന്ദനൻ. 39

പിന്നേപ്പാഞ്ചാലരെപ്പാഞ്ഞുചെന്നാപ്പാർത്ഥൻ ക്ഷണത്തിനാൽ
ശസ്ത്രജാലംകൊണ്ടു മോഹിപ്പിച്ചിടുംപടി മൂടിനാൻ. 40

വൻപനായ് പേരുകേട്ടോരു പടുവർജ്ജുനനങ്ങുടൻ
അമ്പെടുത്തു തൊടുത്തെയ്യുമിട കണ്ടീലൊരുത്തരും; 41

സാധുവാദത്തൊടും സിംഹനാദമപ്പോളുയർന്നുതേ.
അത്തവ്വു പാഞ്ചാലനൃപൻ സത്യജിത്തോടുമൊത്തഹോ ! 42

ശംബരൻ ശക്രനോടേറ്റോരമ്മട്ടിൽ പാഞ്ഞെതിർത്തുതേ.
പരം പാഞ്ചാലനെപ്പാർത്ഥൻ ശരവർഷത്തിൽ മൂടിനാൻ 43

അപ്പോൾ പാഞ്ചാലസൈന്യത്തിൽ പൊങ്ങീ ഹലഹലാരവം.
ഗജയൂഥപനെസ്സിംഹം പിടിപ്പാനെത്തിടുംവിധം 44

പാർത്ഥൻ പാഞ്ഞെത്തവേ സത്യജിത്തഹോ ! സത്യവിക്രമൻ
പാഞ്ചാലനെക്കാക്കുവാനായ് പാഞ്ഞേറ്റു പാർത്ഥനോടുടൻ. 45


പിന്നെയർജ്ജുനപാഞ്ചാലർ നിന്നെതിർത്തു പൊരുംവിധൗ
ഇന്ദ്രവൈരോചനന്മാർപോലന്നാപ്പടയിളക്കിനാർ. 46

പിന്നെപ്പാർത്ഥൻ സത്യജിത്തുതന്നെപ്പത്തമ്പുകൊണ്ടുടൻ
ദൃഢം പിളർന്നിതൂക്കോടെന്നതത്യത്ഭുതമട്ടിലായ്; 47

പാഞ്ചാലനും ശരശതംതാൻ ചാലേ തൂകി പാർത്ഥനിൽ.
ശരവർഷംകൊണ്ടു മൂടിയൊരു വീരൻ ധനഞ്ജയൻ 48

വില്ലിൽ ഞാണൊന്നഴിച്ചിട്ടു നല്ല വേഗമടുത്തുതേ;

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/410&oldid=156753" എന്ന താളിൽനിന്ന് ശേഖരിച്ചത്