താൾ:Bhashabharatham Vol1.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാർത്തു കണ്ടിട്ടു ദുഷ്ടുള്ളിലോർത്തു കാട്ടിത്തുടങ്ങിനാൻ . 25
ധർമ്മം തെറ്റിപ്പാപമാകും കർമ്മമുള്ളിൽ നിനയ്ക്കയാൽ
പിഴച്ചൈശ്വര്യലോഭത്താലവൻറ്റെ മതി പാപയായി. 26
'ഹന്ത! ശക്തിപെരുത്തോരിക്കുന്തീപുത്രരിൽ മദ്ധ്യമൻ
വൃകോദരൻ പാണ്ഡവനെച്ഛലത്താൽ നിഗ്രഹിക്കണം. 27
ശക്തൻ വിക്രമിയൊട്ടേറെശ്ശൗര്യം കൂടീടുമീയിവൻ
നമ്മളേവരോടും സ്പർദ്ധിക്കുന്നു വീരൻ വൃകോദരൻ. 28
പുരോദ്യനേ സുപ്തനാകുമിലനേയാറ്റിലാഴ്ത്തണം;
എന്നിട്ടിവൻതമ്പിയേയുമണ്ണൻ ധർമ്മജനേയുമേ, 29
പിടിച്ചുകെട്ടിത്തടവിലിട്ടു ഞാൻ നാടു വാഴുവാൻ'.
ഇപ്രകാരം നിശ്ചയിച്ചിട്ടാപ്പാപൻതാൻ സുയോധനൻ 30
നിത്യം ഭീമന്റെ പഴുതു പാർത്തു നോക്കിയിരുന്നുതേ.
പിന്നെവെള്ളക്കളിക്കീയിട്ടൊന്നു തീർപ്പിച്ചു ഭാരത! 31
പടകം ബളജാലത്താൽ നെടുംകൂടാകവീടുകൾ.
പെടുമിഷ്ടദ്രവ്യമൊത്തും കൊടി കുത്തിയുയർത്തുമേ 32
അവിടെത്താൻ ചമപ്പിച്ചു വിവിധാവാസപംക്തികൾ,
വെള്ളക്കളിയതൊന്നേവമുള്ള പേരിട്ടു ഭാരത! 33
പ്രമാണകോടിയെന്നേവം നാമമുളളാസ്ഥലത്തിലായി.
ഭക്ഷ്യം ഭോജ്യം പോയമേവം ചോഷ്യം ലേഹ്യവുമങ്ങനെ 34
ഉണ്ടാക്കിനാരായമെവിടെക്കൊണ്ടാടും പാചകവ്രജം
ഉടൻ ചെന്നാദ്ധാർത്തരാഷ്ടനോടുണർത്തിച്ചിതായവർ. 35
പിന്നെ ദുര്യോദനൻചൊന്നാൻപാണ്ഡവന്മാരൊടായി ശഠൻ:
“പൂങ്കാവുകൊണ്ടഴകെഴും ഗംഗാത്തീരത്തു പൂക നാം 36
ഉളള സോദരരേവർക്കും വെളളക്കളി ക്കളിക്കളിച്ചീടാം.”
ഇത്തരം വേണ്ടതില്ലെന്നാനുത്തരം ധർമ്മനന്ദനൻ. 37
നഗരാഭത്തേർകളിലും നല്ല ഹസ്തിഗണത്തിലും
കെല്പിൽ കേറിപ്പുറപ്പെട്ടാരൊപ്പമേ കുരുപാണ്ഡവർ. 38
ഉദ്യാനവനമെത്തീട്ടു വാഹനങ്ങളെ വിട്ടുടൻ
അകംപൂകീ സിംഹനിര ഗുഹ പൂകും പ്രകാരമേ. 39
ഉദ്യാനം കണ്ടു കൊണ്ടാടി ഭ്രാതാക്കളവരേവരും
വെളളപ്പട ഗൃഹംതോറും വളഭീഭംഗി ചേർന്നുമേ 40
ഗവാക്ഷജാലവും ചുറ്റും യന്ത്രജാലവുമാർന്നുമേ,
സൗധകാരർ തുടച്ചിട്ടും ചിത്രം ചിത്രജ്ഞർ ചേർത്തുമേ 41

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/377&oldid=156715" എന്ന താളിൽനിന്ന് ശേഖരിച്ചത്