താൾ:Bhashabharatham Vol1.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

116.ദുശ്ശോത് പതി

നൂറു പുത്രന്മാരുണ്ടാകുമെന്നു തീർച്ചയായും ഗാന്ധാരി ഒരു പുത്രിയും കൂടി ഉണ്ടായാൽ കൊള്ളാമെന്നു വിചാരിക്കുന്നു.ഗാന്ധാരിയുടെ അന്തർഗ്ഗതമറിഞ്ഞ വ്യാസൻ ആ മാംസപിണ്ഡത്തിന്റെ അവശിഷ്ടത്തിൽനിന്നു തന്നെ ഒരു കന്യകകൂടി ജനിക്കുമെന്നനുഗ്രഹിക്കുന്നു


ജനമേജയൻ പറഞ്ഞു
ധൃദരാഷ്ട്രത്മജന്മാരെയാദ്യമങ്ങു കഥിച്ചതിൽ
നൂറെന്നല്ലോ ചൊല്ലിയപ്പോളരുൾചെയ്തീല കന്യയെ
യുയുത്സു വൈശ്യാതനയൻ നൂറിന്മേലൊരു കന്യക
ഗാന്ധാരരാജപുത്രക്കു നൂറു മക്കളെതെന്നുതാൻ
മഹർഷി മതിമാൻ വ്യാസനിഹ ചൊല്ലീ തപോധനൻ
പിന്നെയെങ്ങനെയാണിപ്പോൾ കന്യയൊന്നെന്നു ചൊല്ലീ
മാംസപിണ്ഡം നൂറു ഖണ്ഡമാക്കിയാ മുനിയെങ്കിലോ
ഉണ്ടാവാൻ തരമില്ലല്ലോ സൗബലേയിക്കു നന്ദിനി
എന്നാലെങ്ങനെയുണ്ടായിവന്നൂ ദുശ്ശളയാം മകൾ
എന്നാകപ്പാടെയിങ്ങുണ്ടാകുന്നൂ മമ കുതൂഹലം
വൈശമ്പായനൻ പറഞ്ഞു
കൊള്ളാമിച്ചോദ്യമിങ്ങോതിക്കൊള്ളിന്നേൻ പാണ്ഡവേയ
ആ മാംസപിണ്ഡം ഭഗവാനാ മഹർഷി തനിച്ചുതാൻ
തണ്ണീർ കോരി നനച്ചിട്ടു ഖണ്ഡംഖണ്ഡമതാക്കിനാൻ
തത്ര ഭാഗം വേർതിരിച്ചു ധാത്രയെക്കൊണ്ടു പാർത്ഥിവ
നൈ നിറച്ച കുടം തോറും താനോരോന്നിടുവിച്ചുതേ
ഈ നേരത്തങ്ങു ഗാന്ധാരിതാനേറ്റം സുദൃഢവ്രതൂ
ജനിക്കുമില്ല സന്ദേഹം മുനി തെറ്റിയുരച്ചിടാ
എന്നാലെനിക്കു മകളുണ്ടെന്നാലുണ്ടെത്രയോ രസം
നൂനമീ നൂറ്റുപേർക്കൊക്കയനുജത്തിയുമായ് വരും
ദൗപിത്രിമൂലാം ലോകം പൂകുമേ പിന്നെയെൻ പതി
ഹന്ത സ്ത്രീകൾക്കു ജാമാതതൃബന്ധപ്രീതി പെരുത്തുപോൽ
എനിക്കും നൂറുപേർക്കും മേൽ ജനിച്ചു മകളെങ്കിലോ
പുത്രദൗഹിത്രരോടെത്തിട്ടെത്രയോ കൃതകൃത്യ ഞാൻ
ഞാനുത്തമം തപം ഹോമം ദാനമെന്നിവയൊത്തുടൻ
ഗുരുപ്രീയം ചെയ്തിരിക്കില്ലൊരു പുത്രി ജനിക്കണം
എന്നേവമവൾ ചിന്തിക്കുമന്നേരം വ്യാസമാമുനി
ഭാഗിച്ചിതാ മാംസപിണ്ഡം ഭഗവാൻ താപസോത്തമൻ
നൂറെണ്ണമെന്നീട്ടരുളി സ്വൈര്യം ഗാന്ധാരിയോടവൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/346&oldid=156681" എന്ന താളിൽനിന്ന് ശേഖരിച്ചത്