താൾ:Bhashabharatham Vol1.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വഗുണത്താൽ നാടുവാഴുമതിതേണ്ടതില്ലിഹ
അവന്റെ ശേഷമിവനുമവനീപതിയാകുമോ?
ഇതെന്നോടോതുവിൻ സത്യമിതിങ്കൽ ഭാവിയാം
വൈശമ്പായനൻ പറഞ്ഞു
ഇക്കണക്കോതി നിർത്തുമ്പോൾ ദിക്കടച്ചുടനെങ്ങുമേ
അശിവപ്രദമായ് കൂകി ശിവാക്രവ്യാദമണ്ഡലി
ഇഗ്ഘോരദുർന്നിമിത്തങ്ങൾ നോക്കിക്കണ്ടുടനെങ്ങുമേ
അഥ വിപ്രേന്ദ്രനും ചൊല്ലി വിദുരൻതാനുമിങ്ങനെ
ഇഗ്ഘോരദുർന്നിമിത്തങ്ങൾ പാർക്കുമ്പോൾ മനുജാതിപ
നിനക്കുള്ളി ജ്യേഷ്ഠപുത്രൻ ജനിച്ചപ്പോളുദിക്കയാൽ
ദൃഢമിക്കുലവും നാടും മുടിക്കുമവനാമിവൻ
അതിന്നു ശാന്തി കളകിൽ പാലിക്കുകിൽ വിപത്തുതാൻ
തൊണ്ണൂറ്റൊൻപതുതാരൻ പോരും നിന്നുണ്ണികൾ നരാധിപ
കളകീയിവനേ വേഗം കുലശാന്തി നിനയ്ക്കികിൽ നീ
ഒരുത്തനാൻ നന്മചെയ്ത കുലത്തിനും ജഗത്തിനും
കുലാർത്ഥമേകനെ വിടാം കുലം ഗ്രാമാർത്ഥമായി വിടാം
നാടിന്നായി വിടാം ഗ്രാമമാത്മാർത്ഥം ഭൂമി കൈവിടാം
ഏവം വിദൂരനും ഭൂമിദേവന്മാരുമുരയ്ക്കിലും
പൃത്ഥ്വീശനതു ചെയ്തീലാ പുത്രസ്നേഹം നിമിത്തമായ്
ധൃദരാഷ്ട്രനു പിന്നീടു സുതർ നൂറു തികഞ്ഞുതേ
ഒരു മാസംകൊണ്ടു പിന്നെയൊരു കന്യകയും പരം
വയർ വർദ്ധിച്ചു ഗാന്ധാരിയഴലാണ്ടമരുംവിധൗ
ധൃതരാഷ്ട്രനരേന്ദ്രന്നു വൈശ്യ ശുശ്രുഷ ചെയ്തുപോൽ
ആയാണ്ടിൽ ധൃദരാഷ്ട്രനുണ്ടായാര്യ ശുഭകീർത്തിമാൻ
യുയുത്സു കരണൻ പുത്രൻ സ്വയം ധീമാൻ നരേശ്വര
ഇതേവം നൂറുപേരുണ്ടായ് ധൃദരാഷ്ടനു നന്ദനർ
മഹാരത്ഥന്മാർ വീരന്മാർ മകളായൊരു കന്യയും
യുയുത്സു വൈശ്യാതനയനായ വീരകുമാരനും

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/345&oldid=156680" എന്ന താളിൽനിന്ന് ശേഖരിച്ചത്