സുബലാത്മജയോടോതീ ഹന്ത ചെയ്യുവതെന്തു നീ
തന്നുള്ളിലുള്ള സത്യത്തചൊന്നാൾ മാമുനിയോടവൾ
ഗാന് ധാരി പറഞ്ഞ
അർക്കാഭനഗ്രസുതനെകുന്തി പെറ്റെന്നു കേട്ടതിൽ
ദുഃഖമേറ്റു പൊറുക്കാഞ്ഞു കുക്ഷിഘാതം കഴിച്ചു ഞാൻ
നൂറു നന്ദനരുണ്ടാമെന്നരുൾചെയ്തീലയോ ഭവാൻ?
നൂറു മക്കൾക്കു പകരമീ മാംസക്കട്ട പെറ്റു ഞാൻ
വ്യാസൻ പറഞ്ഞു
ശരിയാണനിതു തെറ്റായിവരില്ല സുബലാത്മജേ
ഭോഷ്കോതാ ഞാൻ വെടിയിലും കാര്യത്തിൽ പറയേണമേ
ഉടൻ നൂറു കുടം നെയ്യും നിറച്ചു ശപരിയാക്കണം
ഗുഢമായുള്ള ദേശത്തു രക്ഷയും ചെയ്തു കൊള്ളണം
തണുത്ത വെള്ളംകൊണ്ടിട്ടീ മാംസക്കട്ട നനയ്ക്കണം
വൈശമ്പായനൻ പറഞ്ഞു
നനയ്ക്കുമ്പോഴതാ മാംസക്ക നൂറായി തകർന്നുടൻ
പരം പെരുവിരൽതുമ്പിൻ വലിപ്പത്തിൽ തിരിഞ്ഞുതേ
നൂറ്റൊന്നു മാംസശകലം ചേർച്ചപോലെ മഹീപതേ
ക്രമത്തിലാ മാംസഖണ്ഡമുടഞ്ഞതിലുദിച്ചുതേ
ഗാന്ധാരിയോടു ഭവാനരുളിചെയ്തതിത്തരം
ഇത്രകാലം കഴഞ്ഞാലേ തുറക്കാവു കടങ്ങൾ നീ
എന്നോതിബ് ഭഗവാൻ വ്യാസനന്നേവം നിയമിച്ചുടൻ
തപസ്സിന്നായെഴുന്നള്ളി ഹിമാദ്രിയുടെ സാനുവിൽ
എന്നോ ജനിച്ചു ദുർദ്ധർഷൻ ദുര്യോധനനവൻ വിഭോ
അന്നേ പിറന്നിതാബ് ഭീമനെന്ന വീരൻ മഹാബലൻ
ജാതനാകുംമാത്രയിലാ ധൃതരാഷ്ട്രസുതൻ നൃപ
കഴുതയ്ക്കൊത്ത നാദത്തിൽ പരം കൂകികരഞ്ഞുതേ
എതിർ ശബ്ദിച്ചു കഴുത കുറുക്കൻ കഴു കാക്കകൾ
കൊടുംകാറ്റു വീശിയുണ്യായുടൻ ദിഗ്ദാഹമെപ്പൊഴേ
അതിനാൽ ഭീതനാമ്മാറദ്ധൃതരാഷ്ട്രർ പറഞ്ഞുതേ
ബഹുവിപ്രരെയും ഭീഷ്മവിദൂരന്മാരെയും പരം
വരുത്തി മിത്രങ്ങളെയും കുരുരാജ്യത്തുകാരെയും
ധൃതരാഷ്ട്രൻ പറഞ്ഞു
യുധിഷ്ഠിരൻ രാജപുത്രൻ ജ്യേഷ്ഠനീക്കുലവർദ്ധനൻ
താൾ:Bhashabharatham Vol1.pdf/344
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല