താൾ:Bhashabharatham Vol1.pdf/342

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

114. വിദുരപരിണയം

നൂറശ്വമേധയോഗങ്ങൾ കഴിച്ച പാണ്ഡു കുന്തിയോടു മാദ്രിയോടും കൂടി കാട്ടിൽ പോയി താമസിക്കുന്നു. വിദൂരന്റെ വിവാഹം.


വൈശമ്പായനൻ പറഞ്ഞു
കയ്യൂക്കാൽ നേടിയ ധനം ധൃതരാഷ്ട്രമതത്തൊടും

ഭീഷ്മർക്കുമങ്ങു കാളിക്കുമമ്മയ്ക്കും നല്കിനാനവൻ
വിദൂരർക്കും പാണ്ഡു പിന്നയതസംഖ്യമയച്ചുടൻ

സുഹൃത്തുക്കളെയും തൃപ്തരാക്കി വിത്തത്തിനാലവൻ
പിന്നെബ് ഭീഷ്മൻ സത്യവതി കൗസല്യയിവരേയുമേ

പിടിച്ച ശുഭവിത്തത്താൽ പാണ്ഡു സന്തുഷ്ടരാക്കിനാൽൻ
ജയന്തനെശ്ശചീദേവിപോലാ വിജയി പുത്രനെ

തഴുകിക്കൊണ്ടു സന്തോഷമാണ്ടു കൗസല്യയേറ്റവും
അവന്റെ വിക്രമാൽ ചെയ് രു ശതസാഹസ്രഭക്ഷിണം

അശ്വമേധശതപ്രായം ധൃതരാഷ്ടൻ മഹാമഖം
കുന്തിമാദ്രികളോടൊത്തു സന്തോഷാൽ ഭരതർഷഭ

ഉത്സാഹിയാം പാണ്ഡു വാണൂ പേർത്തും കനാനരാജിയിൽ
മാളികത്തട്ടുമൊട്ടേറെ ലളിതപ്പുതുമോത്തയും

വെടിഞ്ഞവൻ കാട്ടിൽ വാണൂ വേട്ടയിൽ കൗതുകത്തിനാൽ
ഹിമാലയചാലത്തിന്റെ തെക്കൻവക്കു പിടിച്ചവൻ

ഗിരിപൃഷ്ഠങ്ങളിൽപ്പാർത്തു പെരുംദ്രുമവനത്തിലും
കുന്തിയോടും മാദ്രിടോടുമൊത്തു കാട്ടിൽ നടപ്പാൻ

പാണ്ഡു ശോഭിച്ചു പിചികളൊത്തോരിന്ദ്രഗജോപമൻ
ഭാരതൻ ഭാര്യമാരൊത്തു വാളും വില്ലും ശരങ്ങളും

വിചിത്രമാം ചട്ടയുമായസ്ത്രദക്ഷൻ നടക്കവേ
ദേവനാണിവനന്നോർത്താർ കേവലം വനവാസികൾ

അവന്നു കാമഭോഗങ്ങളെല്ലാം ഭൃത്യരതന്ദ്രിതം
കാട്ടിൽക്കൊണ്ടെക്കൊടുത്തരദ്ധൃതരാഷ്ടന്റെ ശാസനാൽ

ദേവകോർവ്വീശന്നു പാരശവിയാകുന്ന കന്യക
രുപയൗവനമാണ്ടോളുണ്ടെന്നു കേട്ടൂ സരിത്സുതൻ

ഉടൻ വരിച്ചവളെയാനയിച്ചൂ ഭരതർഷഭൻ
മഹാത്മാവാം വിദൂരനും വേളിക്രയ നടത്തിനാൻ

ജനിപ്പിച്ചാനവളിലാ വിദുരൻ കുരുനന്ദനെ
തനിക്കൊത്ത ഗുണം ചേർന്നു വിനയംപൂണ്ട മക്കളെ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/342&oldid=156677" എന്ന താളിൽനിന്ന് ശേഖരിച്ചത്