അറിഞ്ഞിരിപ്പുണ്ടീസ്സാദുമര്യാദ തവ ശല്യ ഞാൻ
എന്നുരച്ചാബ് ഭീഷ്ടർ പൊന്നുകട്ടയും വേല ചെയ്തതും
പല രത്നങ്ങളും ശല്യർക്കലമാമ്മാറു നല്കിനാൻ
ഹസ്ത്യശ്വരഥസമ്പത്തും വസ്ത്രാഭരണജാലവും
മണി മുത്തും പവിഴവും ക്ഷണം നദീസുദൻ
ആദ്ധനം സർവ്വവും ശല്യരേറ്റു വാങ്ങി രസത്തോടും
സ്വസാവിനെക്കോപ്പണിയിച്ചാശു കൗരവനേകിനാൻ
പിന്നെഗംഗാസുതൻ മാദ്രിതന്നെക്കൈക്കൊണ്ടുകൊണ്ടുടൻ
പോന്നിട്ടു ഹസ്തനപുരംതന്നിൽ ചെന്നു കരേറിനാൻ
സുദിനത്തിൽ സന്മുഹൂർത്തമതിൽ പാണ്ഡു നരാധിപൻ
വിധിയാൽ ചെയ്തയാൻ മാദ്രിവിവാഹോത്സവമംഗളം
വിവാഹംചെയ്തതിൽപിന്നെയാ വീരൻ കുരുനന്ദൻ
സുഖമായി മന്ദിരത്തിങ്കലാബ് ഭാര്യയെയിരുത്തിനാൻ
കുന്തിമാദ്രികളായോരീ രണ്ടു ഭാര്യകളൊത്തവൻ
ധർമ്മം നടത്തീ നൃപതി കാമംപോലെ യഥാസുഖം
കൗരവേന്ദ്രനിതിൻവണ്ണമൊരു മാസം സുഖിച്ചുടൻ
പാണ്ഡു ദിഗ്വിജയത്തിന്നായി പുറപ്പെട്ടു പൂരാൽ പ്രഭോ
ഭീഷ്മാദിവൃദ്ധരെയവൻ കുമ്പിട്ടു തൊഴുതങ്ങനെ
ധൃതരാഷ്ട്രരോടു മറ്റും കുരുപുംഗവരോടുമേ
യാത്രചൊല്ലിപ്പുറപ്പെട്ടാൻ പാർത്ഥിവൻ സമ്മതത്തോടും
മംഗളാചാരമീയലുമാശീർവ്വദവുമേറ്റവൻ
ആന തേർ കുതിരക്കൂട്ടുസേനയോടൊത്തിറങ്ങിനാൻ
ദേവപുത്രഭനാബ് ഭ്രുപൻ ഭ്രൂമിഭാഗം ജയിക്കുവാൻ
ഹൃഷ്ടപുഷ്ടബലത്തോടോത്തേറ്റു ശത്രക്കളോടവൻ
കൗരവർക്കു യശസ്സേറും വരുത്തും പണ്ഡുമന്നവൻ
പൂർവ്വദ്രാഹി ദശാർണ്ണാഖ്യവീരരെക്കക്കീഴടക്കിനാൻ
അവിടത്തിങ്കൽനിന്നിട്ടു വിവിധധ്വജയുക്തനായ്
തേരാനയാളശ്വമെഴും പെരുമ്പടയുമൊത്തുടൻ
പല ഭ്രൂപരെയും ദ്രാഹിച്ചാലും ബലമദാന്ധനെ
ദീർഗ്ഘനെന്നാ മഗധഭൂക്രനെക്കെന്നു തൽപുരേ
പിന്നെബ് ഭണ്ഡാരവും വാഹവൃന്ദവും സംഗ്രമിച്ചുടൻ
പാണ്ഡു വെന്നൂ മിഥിലയിൽ ചെന്നൂ വീണ്ടും വിദേഹനെ
കാശി സുഹ്മം പുണ്ഡ്രമെന്നീ നാട്ടിലും ഭരതർഷഭ
പരം കയ്യൂക്കിനാൽ നേടീ കുരുവീര യശസ്സിനെ
ശരൗഘജ്ജ്വാലയും ശസ്ത്രപരമാർച്ചിസ്സുമാർന്നുടൻ
താൾ:Bhashabharatham Vol1.pdf/340
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല