താൾ:Bhashabharatham Vol1.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുരാണപണങ്ങളിൽക്കൂടീ പരം ശില്പിവണിഗ്ജനം
ശൂരന്മാരായ് വിദ്യയേറിപ്പാരം ലോകർ സുഖിച്ചുതേ. 4

കള്ളന്മാരേ നാട്ടിലി,ല്ലങ്ങല്ലാ ചെറ്റുമധർമ്മികൾ,
പുറം നാട്ടിലുമവ്വണ്ണം, പിറന്നൂ കൃത്യമാം യുഗം.
ധർമ്മം ചെയ്യും യജ്ഞശീലർ‍ സത്യവ്രതമിയന്നവർ
തമ്മിൽ പ്രജകളിഷ്ടപ്പെട്ടമ്മട്ടേറ്റം വളർന്നതേ. 6

മാനവും ക്രോധവും വിട്ടു മാനവന്മാരലുബ്ദരായ്
തമ്മിൽ നന്ദിച്ചുകൊണ്ടേറ്റം ധർമ്മം വർദ്ധിച്ചിരുന്നതേ. 7

അംഭോധിപോലെ സമ്പൂർണ്ണമമ്പോ ശോഭിച്ചിതപ്പുരം
മേഘമൊക്കും കോട്ടവാതിൽ കൊത്തളങ്ങളുമൊത്തഹോ!
പ്രാസാദങ്ങൾ നിരന്നേറ്റം വാസവാലയസന്നിഭം.
ആറ്റിലും കാട്ടിലും വാപീപല്വലാദിസ്ഥലത്തിലും 9

കൊടുങ്കാട്ടിലുമേ കേളിയാടി നന്ദിച്ചു നാട്ടുകാർ.
സ്പദ്ധിച്ചിതുത്തരകുരുക്കളായ് തെക്കൻ കുരുക്കളും

ദേവർഷിചാരണന്മാരോടേവം സ്പദ്ധിച്ചിതായവർ.
ഇല്ലാ ദരിദ്രനായാരുമില്ലാ വിധവനാരികൾ 11

കുരുക്കളേറ്റം വർദ്ധിച്ചുവരുന്നോരാ കളം കിണർ സഭാസ്ഥാനമുദ്യാനം ബ്രാഹ്മണാലയം 12

ഇവയാ നാട്ടിലൊട്ടേറെ വർദ്ധിച്ചുത്സവമാർന്നതേ.
ധർമ്മപ്രകാരമാബ്ഭീഷ്മർ നന്മയിൽ കാത്തിരിക്കവേ 13

ചൈത്യയൂപങ്ങൾ നിറയെയൊത്തു ശോഭിച്ചു നാടഹോ!
ഈ നാടു പരോഷ്ടത്തിൽ വാണിടും നാട്ടുകാരെയആകർഷിച്ചു ഭീഷ്മർ കാക്കും രാജ്യേ വർദ്ധിച്ചു നാട്ടുകാർ
കൗമാരന്മാർക്കുള്ള കർമ്മം ക്രമാൽ ചെയ്തുവരുംവിധൗ 15

പൗരജനാപദന്മാരെപ്പേരുമുത്സകരായി തേ
കുരുമുഖ്യഗൃഹത്തിങ്കൽ പൗരന്മാരുടെ വീട്ടിലും 16

കൊടുക്കുക ഭുജിക്കെന്നായ് കേൾക്കായീ ചൊൽവതെങ്ങുമേ. 17

ജന്മംതൊട്ടിവരെബ് ഭീ‍ഷ്മർ മക്കളെപ്പോലെ കാത്തുതേ.
വേണ്ട സംസ്കാരമാർന്നേറ്റം വ്രതാദ്ധയനമുള്ളവർ 18

ശ്രമവ്യായാമദക്ഷന്മാർ യൗവനം പൂണ്ടിതായവർ.
ധനുർവ്വേദം വേദമേവം ഗദാചർമ്മാസിയുദ്ധവും 19

ഗജശിക്ഷയുമാർന്നാരാ നീതിവിദ്യയുമായവർ.
ഇതിഹാസപുരാണാദി ശിക്ഷയാലറിവാണ്ടവർ 20

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/333&oldid=156667" എന്ന താളിൽനിന്ന് ശേഖരിച്ചത്