താൾ:Bhashabharatham Vol1.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പഠിപ്പുമറിവും ധീയും പെടും നീ ബുധസമ്മതൻ
ബുദ്ധിശാസ്ത്രവവിക്കുള്ളോർ സത്യം ഭാരത, മാഴ്കിടാ 240

നിഗ്രഹാനുഗ്രഹനില നീ ഗ്രഹിപ്പീലയോ നൃപ!
പുത്രരക്ഷയ്ക്കോറ്റമനുവൃത്തി1 യൊക്കില്ല കേവലം. 241

ഏവം വരാനുള്ളതാണിന്നേവം ദുഃഖിച്ചിടൊല്ലിതിൽ
ദൈവത്തെബ്ബുദികൊണ്ടാരു കവച്ചങ്ങു കടപ്പവൻ? 242

വിധി കല്പിച്ചതിന്നാരുമതിലംഘിച്ചുനിന്നിടാ;
ഭാവഭാവം2സുഖം ദുഃഖമിവ കാലൈകമൂലമാം.3 243

കാലം സൃഷ്ടിപ്പതും ഭൂതജാലത്തെസ്സംഹരിപ്പതും
സംഹരിപ്പോരു കാലത്തെസ്സംഹരിപ്പതു കാലമാം. 244

കാലം ശൂഭാശുഭാഫലജാലം നിർമ്മിപ്പതെങ്ങുമേ
കാലമേ സംഹരിച്ചിട്ടു കാലേ സർവ്വം ചമപ്പതും. 245

എല്ലാമുറങ്ങുമ്പൊഴുണർന്നല്ലോ കാലമിരിപ്പതും
എല്ലാരിലും സമം തെറ്റാതല്ലോ കാലം നടപ്പതും 246

എല്ലാം കാലകൃതംതാൻ കണ്ടുള്ളിളക്കാതിരിക്ക നീ.
സൂതൻ പറഞ്ഞു
ഇതോതിപ്പുത്രദുഃഖാർത്തൻ ധൃതരാഷ്ട്രനരേന്ദ്രനെ 247

ആശ്വസിപ്പിച്ചാത്മനിലയ്ക്കാക്കീ സഞ്ജയനപ്പെഴേ.
ഇതേ വിഷയമായ് വ്യാസനോതീയുപനിഷത്തതും 248

ലോകേ വിദ്വൽകവി ശ്രേഷ്ഠരതിൽ ചൊല്ലൂ പുരാണമായ്.
ഭാരതം ചൊൽവതേ പുണ്യമൊരു പാദം പഠിക്കിലും 249

ശ്രദ്ധയുള്ളോനൊഴിഞ്ഞിടുമദ്ധാ4 പാപങ്ങളൊക്കെയും.
ദേവദേവർഷിവരരുമേവം ബ്രഹ്മർഷിമുഖ്യരും 250

ശുദ്ധകർമ്മാക്കൾ വർണ്ണ്യന്മാരത്ര യക്ഷഫണീന്ദ്രരും
അത്ര വാഴ്ത്തീട്ടുണ്ടു സാക്ഷാൽ നിത്യനാം വാസുദേവനെ; 251

അവനല്ലോ സത്യമൃതം പവിത്രം പുണ്യമുത്തമം
നിത്യം പരബ്രഹ്മമെന്നു ചിത്തജ്യോതിസ്സു കേവലം 252

വാഴ്ത്തുന്നു തൻ ദിവ്യകർമ്മമത്രേ നിത്യം മനീഷികൾ;
അവങ്കൽനിന്നേ സദസത്ഭാവം വിശ്വം ജനിപ്പതും. 253

ബ്രഹ്മാദിസന്തതികളും ജന്മവും പിന്നെ മൃത്യവും
അദ്ധ്യാത്മമായ് ശ്രുതിയെഴും പഞ്ചഭൂതഗണങ്ങളും 254

അവ്യക്തത്തിന്നുമേ മൂലമതുമായവനേകനാം.
യതിയോഗിജനും ധ്യാനസ്ഥിതിയോഗബലത്തിനാൽ 255

ആത്മക്കണ്ണാടിയിൽ കാണ്മോരാത്മജ്യോതിസ്സുതാനവൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/33&oldid=205384" എന്ന താളിൽനിന്ന് ശേഖരിച്ചത്