ദ്രുതം ഭീഷ്മ൯ നരവ്യാഘ്രനെതി൪വീരവിമ൪ദ്ദന൯
തദ്വാക്കു കേട്ടു കോപിച്ചു കത്തുംതീപോലെരിഞ്ഞുട൯, 38
കൂറ്റ൯വില്ലൊത്ത—മേന്തിയേറ്റം നെറ്റി ചുളിച്ചഹോ!
ക്ഷത്രധ൪മ്മം പിടിച്ചേറ്റൂ തത്ര നി൪ഭയസംഭ്രമം. 39
തേ൪ പി൯തിരിച്ചിതാസ്സാല്വവീര൯ത൯ തേ൪ക്കു നേ൪ക്കുട൯
അവ൯ തിരിഞ്ഞെന്നതു കണ്ടവിടെബ് ഭ്രപരെവരും 40
സ്വൈരം കാണികളായ് ഭീഷ്മവീസാല്വസമാഗമേ.
ഒരു പൈക്കായ് മുക്രയിട്ടേറ്റിരുകൂറ്റ൪കണക്കവ൪ 41
അന്യോന്യമെതിരിട്ടേറ്റാരന്യൂനബലശാലികൾ
നൂറുമായിരവും ബാണം ഘോരം ഭീഷ്മരിലങ്ങുട൯ 42
ചൊരിഞ്ഞിതാസ്സാല്വരാജനരിയോരുഗ്രവിക്രമ൯.
മുന്നമേ ഭീഷ്മനെസ്സാല്വനന്ന൪ദ്ദിപ്പിക്കവേ നൃപ൪ 43
ഒന്നായാശ്ചര്യമുൾക്കൊണ്ടു നന്നായെന്നായി വാഴ്ത്തിനാ൪.
അവന്റെയാ ലാഘവം കണ്ടവനീനാഥരേവരും 44
നന്ദിച്ചിട്ടഭിനന്ദിച്ചിതൊന്നിച്ചാ൪ത്തിട്ടു സാല്വനെ.
ക്ഷത്രിയന്മാ൪വാഴ്ത്തൽ കേട്ടാശ്ശത്രുയോഗവിമ൪ദ്ദന൯ 45
ഉൾക്രോധത്തോടുട൯ ഭീഷ്മ൯ നില്ക്ക നില്ക്കെന്നു ചൊല്ലിനാ൯.
ചൊല്ലീ സാരഥിയോടുംതാ൯ ചൊല്ലീ വീരന്റെ നേ൪ക്കുട൯ 46
പാ--നെഗ്ഗരുഡ൯ പോലീ വീ--നെക്കൊൽവനിപ്പോൾ
പിന്നെ വാരുണമാമസ-മൊന്നെടുത്തെയ്തു കൗരവ൯ [ഞാ൯ 47
അതിനാൽ കൊന്നു സാല്വന്റെ കുതിരക്കൂട്ടുമേ നൃപ!
അസ—ങ്ങളാൽ സാല്വനെയ്യുമസ—ങ്ങളെയുടച്ചവ൯ 48
അവന്റെ സാരഥിയെയുമവിടെബ്ഭീഷ്മ൪ കൊന്നുതേ.
ഐന്ദ്രാസ—കൊണ്ടു വന്നുള്ളോരന്യാശ്വൗഘത്തെ വീഴ്ത്തിനാ൯. 49
കന്യാ൪ത്ഥമായ് നരശ്രേഷ്ഠ,ധന്യാത്മാവാം സരിത്സുത൯;
ജയിച്ചേവം വീര്യമോടേ വിട്ടിതാ സാല്വരാജനെ. 50
പിന്നെസ്സ്വനഗരം പുക്കാനാന്നേ സാല്വ൯ നരേശ്വര!
ധ൪മ്മപ്രകാരം പാലിച്ചൂ നന്മയിൽ തന്റെ നാടവ൯ 51
സ്വയംവരം കാണുവാനായ് സ്വയം വന്ന നരേന്ദ്രരും
സ്വസ്വരാഷ്ട്രങ്ങളിൽപ്പൂക്കു പാ൪ത്തൂ പരപുരഞ്ജയ൪ 52
ഇപ്രകാരം കന്യകളെ ക്ഷിപ്രം ഭീഷ്മ൪ ജയിച്ചുട൯
ഹസ്തിനാപുരിപുക്കാനാപ്പാ൪ത്ഥിവ൯ കൗരവോത്തമ൯ 53
വിചിത്രവീര്യ൯ ധ൪മ്മത്താലൂഴി വാഴമിടത്തുതാ൯.
അച്ഛ൯ ശാന്തനുതന്മട്ടു മെച്ചമാ൪ന്ന നൃപോത്തമ൯ 54
ഏറെക്കാലത്തിന്നു മു൯പു കേറി വന്നിതു ഭ്രപതേ!
കാടും പുഴകളും വൃക്ഷം കൂടും മാടും കടന്നവ൪ 55
പാടേ വൈരികളേ വെന്നു കേടേലാതതിവിക്രമി
താൾ:Bhashabharatham Vol1.pdf/316
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല