താൾ:Bhashabharatham Vol1.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിചിത്രവീര്യനെന്നേവം ജനിപ്പിച്ചിതു ശാന്തനു. 3

അവന്നു യൗവനം വന്നുചേരുന്നതിനു മുന്നമേ
ധീമാനാം ശാന്തനുനൃപ൯ കാലധ൪മ്മമണഞ്ഞുതേ. 4

സ്വ൪ഗ്ഗം ശാന്തനു പൂക്കപ്പോൾ ചിത്രാംഗദകുമാരനെ
ഭീഷ്മ൯ സത്യവതീചിത്തമോ൪ത്തു രാജ്യത്തിരുത്തിനാ൯.5

ആചിത്രാംഗദനോ ശൗര്യം വാച്ചു തോല്പിച്ചു ഭ്രപരെ
മനുഷ്യരാരും കിടയില്ലെനിക്കെന്നും നിനച്ചുതേ. 6

മനുഷ്യ ദേവ ദൈത്യൗഘം നിരസിച്ചമരുംവിധൗ
അവനോടു സനാമാവാം ബലി ഗന്ധ൪വ്വനേററുതേ. 7

കുരുക്ഷേത്രത്തിൽ വെച്ചുണ്ടായ് പെരും പോരതിഘോരമായ്
ബലമേറുന്ന ഗന്ധ൪വ്വകുരുമന്നവ൪തങ്ങളിൽ 8

സരസ്വതീനദീതീരേ മൂവാണ്ടുണ്ടായിതാ രണം.
ശസ്--വ൪ഷം പെരുത്തുള്ളോരത്യുഗ്രസമരാങ്കണേ 9

മായയേറുന്ന ഗന്ധ൪വ്വ൯ വധിച്ചൂ കുരുനാഥനെ.
ചിത്രം പോരിട്ടു ഗന്ധ൪വ്വ൯ ചിത്രാംഗദനരേന്ദ്രനെ 10

കൊന്നു വീഴിച്ചു നന്ദിച്ചു വിണ്ണു പുക്കീടിനാനുട൯.
പെരും തേജസ്സിയന്നോരാപ്പവരുഷേന്ദ്ര൯ മരിച്ചതിൽ 11

സ്വയം ശാന്തനവ൯ ശേഷക്രിയ ചെയ്യിച്ചു ഭീഷ്മ൪താ൯.
വിചിത്രവീര്യബാലന്നു യൗവനം വന്നിടായ്കിലും 12

അവനെക്കുരുരാജാവായ് വാഴിച്ചൂ ഭീഷ്മ൪ വീര്യവാ൯.
വിചിത്രവീര്യ൯ ഭീഷ്മന്റെ ചൊല്പടിക്കു നടപ്പവ൯ 13

പിതൃപൈതാമഹപദമതു പാലിച്ചു ഭ്രപതേ!
അവ൯ ധ൪മ്മാ൪ത്ഥവിത്താകും ദേവവ്രതനെ മന്നവ൯ 14

ധ൪മ്മപ്പടിക്കു പൂജിച്ചു കാത്താനവനെയായവ൯.


===102.വിചിത്രവീര്യനിര്യാണം===

ഭീഷ്മ൯, കാശിരാജാവിന്റെ മൂന്നു കന്യകകളെ വിചിത്രവീ൪യ്യനുവേണ്ടി സ്വയംവരമണ്ഡലത്തിൽനിന്നു്
അപഹരിച്ചുകൊണ്ടുവരുന്നു.ക്രുദ്ധരായി വഴക്കിനുവന്ന രാജാക്കന്മാരെയെല്ലാം ഭീഷ്മ൯പരാജയപ്പെടുത്തി തിരികെ
അയയ്ക്കുന്നു.താ൯ സാല്വരാജാവിനെ സ്നേഹിക്കുന്നു എന്നു പറഞ്ഞ അംബയെ ഭീഷ്മ൯ വിട്ടയയ്ക്കുന്നു.അംബിക,അംബാ-
ലിക എന്ന മറ്റു രണ്ടു കന്യകമാ൪ വിചിത്രവീ൪യ്യന്റെ ഭാര്യമാരായിത്തീരുന്നു.രാജയക്ഷ്മാവു പിടിപെട്ട വിചിത്രവീ൪യ്യ൯
അപുത്രനായിത്തന്നെ മരണം പ്രാപിക്കുന്നു.
<poem>

വൈശ—യന൯ പറഞ്ഞു
ചിത്രാംഗദ൯ മരിക്കെത്ത൯ ത-- ബാല്യത്തിൽ നില്ക്കവേ
സത്യവത്യാശയം പാ൪ത്തു കാത്തൂ രാജ്യം സരിത്സുത൯. 1

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/313&oldid=156645" എന്ന താളിൽനിന്ന് ശേഖരിച്ചത്