താൾ:Bhashabharatham Vol1.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

380
പയ്യിനെക്കൊണ്ടുപോയേതും വീഴ്ചയോർത്തീലപോലവൻ. 28

ഫലങ്ങളുമെടുത്തുംകൊണ്ടാശ്രമം പുക്കൊരാ മുനി
പയ്യിനെയും കുട്ടിയെയും പാർത്തതില്ലാത്തപോവനെ. 29

പിന്നെയക്കാനനം ചുറ്റുമന്വേഷിച്ചൂ തപോധനൻ
കണ്ടില്ലാപ്പയ്യിനേ, യെന്തു വേണ്ടൂ മാന്യൻ മഹാമുനി? 30

വസുക്കൾ കൊണ്ടുപ്പോയെന്നു ദിവ്യദൃക്കാലറിഞ്ഞവൻ
കപിതൻ തൽക്ഷണംതന്നെ ശപിച്ചിതു വസുക്കളെ. 31

വസിഷ‌്ഠൻ പറഞ്ഞു
വസുക്കളെൻ കറക്കുന്ന നല്ല പാലുള്ള പയ്യിനെ
ഹരിക്കയാൽ മാനുഷരായ് ജനിച്ചീടുമസംശയം. 32
ഗംഗ പറഞ്ഞു
ഏവം വസുക്കളിൽ കോപഭാവം പൂണ്ടു മുനീശ്വരൻ
ശാപം കൊടുത്തു ഭഗവാനാപവൻ ഭരതർഷഭ! 33

ശപിച്ചശേഷം പിന്നീടു തപം ചെയ്തു മുനീശ്വരൻ.
ഏവമാണാമുനിശ്രേഷ്ഠൻ ശപിച്ചതു വസുക്കളെ 34

മഹാപ്രഭാവൻ ബ്രഹ്മർഷി ദേവന്മാരിൽ ചൊടിച്ചവൻ.
ഉടനാ മുനിവര്യന്റെയുടജത്തിലണഞ്ഞവർ 35

ശപ്തന്മാരെന്നറിഞ്ഞുംകെണ്ടെത്തിയാ മുനിമുഖ്യനെ
പ്രസാദിപ്പിച്ചുക്കൊണ്ടീടാൻ വസുക്കൾ വസുധാധിപ! 36

കിടച്ചതില്ലവർക്കേതും പ്രസാദം പുരുഷർഷഭ!
ധർമ്മവിത്തനായീടുമാപവർഷിയിൽനിന്നഹോ! 37

ധർമ്മാത്മാവാമവൻ ചൊന്നാൻ "ശപ്തർ നിങ്ങൾ ധരാദികൾ
ഒരാണ്ടുകൊണ്ടു നിങ്ങൾക്കു ശാപമോക്ഷം കിടച്ചിടും. 38

ആരു കാരണമായ് നിങ്ങൾ പാരമെൻ ശാപമേറ്റുവോ
ആ ദ്യോവു മർത്ത്യലോകത്തിൽ പാർത്തിടും ബഹുവത്സരം. 39

സക്രോധം നിങ്ങളിൽ ചൊന്ന വാക്കു ഭോഷ്കാക്കുകില്ല ഞാൻ
മർത്ത്യലോകപ്രജോൽപ്പത്തിക്കോർത്തീടില്ലീ മഹായൻ. 40
സർവ്വധർമ്മജ്ഞനായ്‌ത്തീരും സർവ്വശാസ്രവിശാരദൻ

സ്വപിതാവിൻ പ്രിയം ചെയ്‍‌വോൻ സ്രീഭോഗം കൈവെടി-
വസുക്കളോടിത്ഥമോതീ ഋഷിവര്യൻ ഗമിച്ചുതേ(ഞ്ഞിടും.”
പിന്നീടെന്നന്തികത്തിങ്കൽ വന്നിതെല്ലാ വസുക്കളും. 42

എന്നോടർത്ഥിച്ചിതു വരമെന്നാൽ ചെയ്തിതു ഞാനതും;
“ഗംഗേ, ജനിച്ചാലുടനേ ഗംഗാഭസ്സിലിടേണമേ!” 43

ഏവം ശാപത്തിലാപ്പെട്ടോരാവർക്കേർക്കുമേ നൃപ!
മോക്ഷം കൊടുക്കുവാൻവേണ്ടീട്ടിക്കണക്കാചരിച്ചു ‍ഞാൻ. 44

ഇവനേകൻ മുനീന്ദ്രന്റെ ശാപത്താൽ നൃപസത്തമ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/305&oldid=156636" എന്ന താളിൽനിന്ന് ശേഖരിച്ചത്