താൾ:Bhashabharatham Vol1.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

372
പരീക്ഷിത്തു് ഭവാന്റെ അമ്മയായ മാദ്രവതിയെ വേട്ടും അവളിൽ ജനമേജനനായി ഭവാനുണ്ടായി. 83

ഭവാനു വപുഷ്ടമയിൽ ശതാനികനെന്നും ശങ്കകർണ്ണനെന്നും രണ്ടു മക്കളുണ്ടായി. ശതാനികനു വൈദേഹിയിൽ അശ്വമേധദത്തനെന്ന പുത്രനുണ്ടായി. 83

ഇങ്ങനെ പുരുവിന്റെ എന്നല്ല , പാണ്ഡവൻമാരുടെയും വംശം പറഞ്ഞുവല്ലോ.ഇതു ധന്യവും പുണ്യവും പവിത്രവും നിയമത്തോടു കൂടിയ ബ്രാഹ്മണരും സ്വധർമ്മനിരധൻമാരും പ്രജപാനതൽപരശുശ്രൂഷുക്കളായ ശൂദ്രരും ശ്രദ്ധയോടും കൂടി കേൾക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമാകുന്നു. 85

പുണ്യമായിരിക്കുന്ന ഈ ഇതിഹാസം മുഴുവനും കേൾപ്പിക്കുകയോ ചെയ്യുന്ന നിയതാത്മാക്കളും വിമത്സരൻമാരും ദയാലുക്കളും വേദപരമാൻമാരുമായ മനുഷ്യർ സ്വർഗ്ഗം ജയിച്ചു പുണ്യലോകവാസികളാകുമെന്ന് മാത്രമല്ല , എപ്പോഴും ദേവബ്രാഹ്മണമനുഷ്യർക്കു മാന്യൻമാരും പൂജ്യൻമാരുമായിരിക്കുന്നു. 86

പിന്നെ വ്യാസപ്രോക്തവും പാവനനുമായ ഭാരതത്തെ ശ്രദ്ധവാൻമാരും വിമത്സരൻമാരും ദയാലുക്കളും വേദസമ്പൻമാരുമായ ബ്രാഹ്മണാതിജാതിക്കാർ കേൾക്കുന്നതായാൽ അവർ സ്വർഗ്ഗം വ്യസനിപ്പാനൊന്നുമില്ലാത്ത നിലയിലെത്തും.ഇതിനെ പറ്റി ഒരു ശ്ലോകമുണ്ട് : 87
<poem>


ഇതു വേദോപമം പാരം പവിത്രം പുണ്യമുത്തമം
ധന്യം യശസ്യമായുഷ്യം നിയമാൽ കേട്ടിടേണ്ടതാം. 88

96.മഹാഭിഷോപഖ്യാനം

വൈശാമ്പായൻ പറഞ്ഞു
ഇക്വാകുവംശജൻ മൂന്നമിക്ഷോണിക്കീശനാം ന്രപൻ മഹാഭിഷോപഖ്യാൻ സത്യസ്ഥൻ മഹാൻ സത്യപരാക്രമൻ. 1

അശ്വമേധസഹശ്രം നൂറോളമേ രാജസൂയവും യജിച്ചിവൻ ദേവനാഥപ്രിയനായി വാനു നേടുവാൻ 2

ഒരിക്കൽ ചെന്നുരാസിച്ച സുരരെല്ലാം വിരിഞ്ചനെ രാജർഷികളുമങ്ങൊത്തിതാ മഹാഭിഷരാജനും 3

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/297&oldid=156626" എന്ന താളിൽനിന്ന് ശേഖരിച്ചത്