362
ഗോവെന്നല്ലാ ഹേമവിത്തൗഘമൊത്തു
ശതാർബുദ്ധം ഗോക്കളേയും കൊടുത്തേൻ. 24
ദ്യോവും ഭൂവും വഹ്നിയും മാനുഷർക്ക-
ന്നെൻ സത്യത്താലുജ്ജ്വലിച്ചിട്ടിരുന്നു
അസത്യവാക്കീയെനിക്കില്ലതന്നെ
സത്യത്തെത്താൻ സജ്ജനം സമ്മതിപ്പൂ. 25
സത്യം ചൊല്ലാമഷ്ടകനൗഷദശ്വി-
പ്രതർദ്ദനൻ മുതൽപേരോടിതാ ഞാൻ;
സത്യത്താലെ ലോകമെല്ലാം മുനീന്ദ്രർ
വാനോർകളും പൂജിതരാം ദൃഢം മേ. 26
നമുക്കുള്ളീ സ്വർഗ്ഗസിദ്ധി ക്രമമങ്ങനസൂയനായ്
വിപ്രമദ്ധ്യേ ചൊല്കിൽ നമ്മോടൊപ്പമെത്തീടുമാപ്പുമാൻ. 27
വൈശമ്പായനൻ പറഞ്ഞു
ഇത്ഥം മഹായോഗ്യനാമാ മഹീന്ദ്രൻ
ദൗഹിത്രന്മാർ താരണംചെയ്കാലേ
ഭൂലോകം വിട്ടത്യുദാരസ്വഭാവൻ
ദ്യോലോകം വിട്ടത്യുദാരസ്വഭാവൻ
ദ്യോലോകം പൂകീടിനാൻ കീർത്തിശാലി. 28
===94. പൂരുവംശാനകീർത്തനം===
പുരുവംശസ്ഥരായ രാജാക്കന്മാരുടെ കഥ പറഞ്ഞുകേട്ടാൽ കൊള്ളാമെന്നു് ജനമേജയൻ ആവശ്യപ്പെടുന്നു. വൈശമ്പായനൻ, പുരുവിന്റെ പുത്രന്മാരായി പ്രവീരൻ മുതലായ മൂന്നു മക്കൾ ജനിച്ചതുമുതലുള്ള കഥ പറഞ്ഞുത്തുടങ്ങുന്നു.
<poem>
ജനമേജയൻ പറഞ്ഞു
പൂരുവിൻ വംശകരരായ്പേരുകേട്ട നരേന്ദ്രരെ
സത്വവീര്യസ്വരൂപങ്ങളൊത്തു കേൾപ്പാനൊരാഗ്രഹം. 1
ഈക്കുലത്തിൽ ശീലമറ്റു വീര്യംകെട്ടൊരു ഭൂപനും
സന്താനഹീനനായിട്ടു തീർന്നിട്ടില്ലൊരുകാലവും. 2
പ്രസിദ്ധി കേട്ടു വിജ്ഞാനം പെരുത്തുള്ളവർതമ്മുടെ
ചരിത്രം വിസ്തരിച്ചൊന്നു കേൾക്കേണം മമ മാമുനേ! 3
വൈശമ്പായനൻ പറഞ്ഞു
എന്നാൽ ഞാൻ പറയാമങ്ങുന്നെന്നോടർത്ഥിച്ചവണ്ണമേ
പൂരുവിൻ വംശകരരായ് പുരുഹൂത*പ്രഭാവരായ് 4
ദ്രവ്യവീര്യാഢ്യരായ് സർവ്വലക്ഷണം ചേർന്ന മന്നരെ.
പ്രവീരേശ്വരരൗദ്രാശ്വർ മൂവർ മക്കൾ മഹാരഥർ 5
പൗഷ്ടിയിൽ പൂരുവിന്നുണ്ടായ് പ്രവീരൻ വംശകൃത്തതിൽ.
താൾ:Bhashabharatham Vol1.pdf/287
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല