താൾ:Bhashabharatham Vol1.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

359
യയാതി പറഞ്ഞു
യോഗക്ഷേമം ചെയ്തു തന്നാലിതേവം
കാമിക്കില്ല തുല്യവീര്യൻ നൃപൻ ഞാൻ
ദൈവം തന്നോരീ വിപത്തും സഹിപ്പേൻ
നൃസംസത്തെചെയ്കയില്ലേതുമേ ഞാൻ. 17

യശസ്യമായ് ദ്ധർമ്മ്യമായുവള്ള മാർഗ്ഗം
നോക്കീധർമ്മം പാർത്തു ചെയ്‌വേൻ നൃപൻ ഞാൻ
എന്മെട്ടെഴും ധർമ്മവാൻ നീ പറഞ്ഞു-
ള്ളിമ്മട്ടേതും കൃപണം ചെയ്കയില്ല. 18

അന്യൻ മന്നൻ മുൻപു ചെയ്യാത്ത കൃതം
മുന്നം ‍ഞാനോ ചെയ്യുവാൻ പോയീടുന്നു?
എന്നോതീടും മന്നവേന്ദ്രൻ യയാതി-
തന്നോടോതി വസുമാനിപ്രകാരം. 19


===93.യയാത്യുപാഖ്യാനസമാപ്തി===

ശിബിയും വസുമാനും നല്കാനൊരുങ്ങിയ ദാനവും യയാതി നിഷേധിക്കുന്നു. ഒടുവിൽ എവല്ലാവരും ഒന്നിച്ചു സ്വർഗ്ഗലോകത്തിലേക്കു പോകുന്നു.
<poem>

വസുമാൻ പറഞ്ഞു
ചോദിക്കുന്നേൻ വസുമാനൗഷദശ്വി-
യുണ്ടോ ലോകം ദിവി മേ മന്നവേന്ദ്ര!
ആകാശത്തോ പുകഴ്‍വൊന്നായ് മഹാത്മൻ!
ക്ഷേത്ര‍ജ്ഞൻ നീ ധർമ്മവിത്തെന്നറിഞ്ഞേൻ. 1

യയാതി പറഞ്ഞു
ആകാശവും ഭൂമിയും പത്തു ദിക്കു-
മൊത്തീയർക്കാംശുക്കൾ തട്ടും പ്രകാരം
അത്രത്തോളം ലോകമങ്ങയ്ക്കൂ വാനിൽ
നില്ക്കുന്നുണ്ടെന്നെയ്ക്കുമന്തം വരാതെ. 2

വസുമാൻ പറഞ്ഞു
വീഴായ്ക നീയെന്റെ ലോകങ്ങൾ തന്നേ-
നങ്ങയ്ക്കായിട്ടവ നിൽക്കട്ടെയെന്നും
തൃണം മൂല്യം തന്നു വാങ്ങിക്ക രാജൻ!
പ്രതിഗ്രഹം ദോഷമാണെന്നുവെച്ചാൽ. 3

യയാതി പറഞ്ഞു
കള്ളക്കച്ചോടം ഞാൻ നിനയ്ക്കുന്നതില്ലി
ക്കള്ളത്തത്തിൽ കാലചക്രേ ഭയത്താൽ
അന്യൻ മന്നൻ മുൻപു ചെയ്യാത്ത കൃത്യം
മുന്നം ഞാനോ ചെയ്യുവാൻ പോയിടുന്നു? 4

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/284&oldid=156612" എന്ന താളിൽനിന്ന് ശേഖരിച്ചത്