താൾ:Bhashabharatham Vol1.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

357
===92.താപോധനപ്രശ്നം===

തങ്ങൾക്കു കിട്ടാനർഹതയുള്ള സത്ഗതി യയാതിക്കു നല്കാൻ അഷ്ടകൻ
മുതലായവർ സന്നദ്ധരാകുന്നു. ആ ദാനം സ്വീകരിക്കാൻ യയാതി വിസമ്മതിക്കുന്നു.
<poem>

അഷ്ടകൻ പറഞ്ഞു
ഇരുപേരിവരിൽ ദേവസാത്മ്യമാർക്കാദ്യമൊത്തിടും
അർക്കചന്ദ്രന്മാർകണക്കെസ്സൽഗതിക്കായ് ചരിക്കവേ? 1

യയാതി പറഞ്ഞു
കാമവൃത്തഗൃഹസ്ഥാന്തേ ഗൃഹമില്ലാതെ സംതയൻ
ഗ്രാമത്തിൽത്താൻ വാണു ഭിക്ഷുവിവരിൽ പൂർവ്വഗാമിയാം. 2

ദീർഗ്ഘായുസ്സു ലഭിക്കാതെ വികൃതിപ്പെട്ടുപോകിലോ
അതിൽ പശ്ചാതാപമാർന്നു വേറെ ചെയ്യും തപസ്സവൻ . 3

പാപക്കർമ്മങ്ങളെക്കൈക്കൊണ്ടീടിയലും ജ്ഞാനിയാം നരൻ
യഥേഷ്ടം വാഴ്കിലും പിന്നെപ്പരമാനന്ദമാർന്നിടും. 4

നൃശംസമായതുമസത്യമാംപോ-
ലനർത്ഥമാശിച്ചിഹ ധർമ്മകർമ്മം
അനീശനങ്ങർത്ഥവുമപ്രകാര-
മതാണര്യമതു നേരാം സമാധി. 5

അഷ്ടകൻ പറഞ്ഞു
ആർ ചൊല്ലിയാൽ വിട്ടു ഭവാനെ രാജൻ!
യുവാവു നീ സ്രഗ്വി തേജസ്വി യോഗ്യൻ
എങ്ങുന്നെത്തീയെവിടേയ്ക്കാണു പോവ-
തിങ്ങീ മന്നിൽ സ്ഥാനമുണ്ടെന്നതുണ്ടോ? 6

യയാതി പറഞ്ഞു
ഇങ്ങീബ്‌ഭൗമം നരകം പൂകുവാൻ ഞാൻ
പുണ്യക്ഷയാൽ വിണ്ണിൽനിന്നിങ്ങു വീണേൻ
ഭവാന്മാരോടോതി ഞാൻ വീണുകൊൾവാൻ
തിടുക്കുന്നുണ്ടെന്നെയാ ലോകപാലർ. 7

സന്മദ്ധ്യേ പോയ്‌വീഴ്‌വതിന്നായ് വരിച്ചേ-
നമ്മട്ടുള്ളോർ ഗുണവാന്മാർകൾ നിങ്ങൾ
മന്നിൽ പോയ്‌വീഴുമ്പൊളിദ്ദിക്കിലെത്താ-
നിന്ദ്രൻ തന്നൂ വരവും മന്നവേന്ദ്ര! 8

അഷ്ടകൻ പറഞ്ഞു
ചോദിക്കുന്നേൻ താഴെ വീഴും ഭവാനോ-
ടുണ്ടോ ലോകം പാർത്ഥീവ, മേലെനിക്കും
ആകാശത്തോ ദേവലോകത്തുതാനോ
ക്ഷേത്രജ്ഞൻ നീ ധർമ്മവിത്തെന്നറിഞ്ഞേൻ. 9

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/282&oldid=156610" എന്ന താളിൽനിന്ന് ശേഖരിച്ചത്