താൾ:Bhashabharatham Vol1.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചൊല്ലിത്തന്നാരവൻ നിങ്ങൾക്കെഴുന്ന
യജ്ഞസ്ഥലം പാർത്തുടനിങ്ങു പോണേൻ.
ഹവിർഗ്ഗന്ധം കാട്ടി യജ്ഞസ്ഥലത്തെ
ദ്ധുമേക്ഷണം കൊണ്ടു കണ്ടിങ്ങണഞ്ഞേൻ

===90. യയാതിപതനകാരണം===
 
അനേകായിരം വർഷക്കാലം ദേവലോകത്തിൽ വാണ യയാതി പിന്നീടെന്തുകൊണ്ടാണു്. അവിടെനിന്നു ബഹിഷ്കരിക്കപ്പെട്ടതാണു് അഷ്ടകൻ ചോദിക്കുന്നു. പുണ്യം കഷയിച്ചാലൽ ആർക്കും അവിടെനിന്നും തിരികേപ്പോരേണ്ടിവരുമെന്നു് യയാതി മറുപടി പറയുന്നു.
<poem>

അഷ്ടകൻ പറഞ്ഞു
എന്നാൽ നന്ദ്യാ നന്ദനേ കാമരൂപൻ
നൂറ്റാണ്ടു വാണൂ പതിനായിരം നീ
പിന്നീടെന്തേ കാർത്തയുഗപ്രധാന
കൈവിട്ടേവം മന്നിലേക്കങ്ങു വീഴാൻ? 1

യയാതി പറഞ്ഞു
ദായാദന്മാരിഷ്ടർ ബന്ധുക്കളെല്ലാം
നി സ്വന്മാരെക്കൈവിടുംപോലെതന്നേ
പുണ്യം തീർന്നുള്ളവനെസ്സന്ത്യെകും
വിണ്ണോർക്കോനും വിണ്ണിൽ വിണ്ണോരുമെല്ലാം. 2

അഷ്ടകൻ പറഞ്ഞു
വിണ്ണിൽ പുണ്യക്ഷയമുണ്ടാവതെന്താ
ണെന്നുള്ളേറ്റം മോഹിതമായിടുന്നു
വിശിഷ്ടന്മാരല്ലയോ ബ്രഹ്മലോകം
ചെല്ലു,ചൊല്ലു ക്ഷേത്രത്തത്ത്വജ്ഞാനം നീ. 3

യയാതി പറഞ്ഞു
ഈ മന്നാകും നരേക വണു കേഴു
മീമട്ടുള്ളോരേരും മർത്ത്യദേവ!
കങ്കക്രോഷ്ടാവാദിതൻ തീറ്റി കാപ്പ
തിങ്കൽ ക്ലേശപ്പെട്ട പാരം പെരുക്കും. 4

അതോർക്കുമ്പോൾ തീരെ വർ‍ജ്ജിക്ക നല്ലു
ദൃഷ്ടം നാട്ടിൽ ഗർഹ്യമായോരു കർമ്മം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/276&oldid=156603" എന്ന താളിൽനിന്ന് ശേഖരിച്ചത്