ഉറച്ച നൃപനോടോതി നാട്ടാർ വിപ്രാദിജാതികൾ. 19
നാട്ടുകാർ പറഞ്ഞു
ശുക്രപൗത്രൻ ദേവയാനീസുതൻ നിൻ ജ്യേഷ്ഠനന്ദനൻ
യദു നില്ക്കെപൂരുവിന്നീ രാദ്യമെന്തേകുവാൻ വിഭോ! 20
യദു നിൻ പുത്രരിൽ ജ്യേഷ്ഠൻ പിന്നെത്തുർവ്വസുവാം സുതൻ
ശർമ്മിഷ്ഠാതനയൻ ദ്രുഹ്യുവനു പിന്നിടു പൂരുവാം 21
ജ്യോഷ്ഠരേ വിട്ടെങ്ങനെയീയനുൻ രാജ്യയോഗ്യനാം?
ഇതോർപ്പിക്കുകയാം ഞങ്ങൾ ധർമ്മം പാലിക്ക ഭ്രുപതേ! 22
യയാതി പറഞ്ഞു
വിപ്രർതൊട്ടുള്ള ജാതിക്കാരെപ്പേരും കേൾപ്പിനൊപ്പമായി
ജ്യേഷ്ഠന്നു രാജ്യം നല്കാത്തമട്ടിങ്ങുണ്ടായതോതിടാം. 23
ജ്യേഷ്ഠനാം യദുവെന്നാജ്ഞയൊട്ടും കൂട്ടാത്തിയില്ലിഹ
അച്ഛനായി പ്രതികൂലിപ്പോൻ പുത്രനല്ലെന്നു സന്മതം. 24
മാതാപിതാക്കൾക്കൊപ്പോഴും ഹിതപത്ഥ്യകരൻ സുതൻ
സുതനത്രേ പിതാക്കൾക്കു സുതസ്ഥിതിയിൽ നില്പവൻ. 25
യദു നിന്ദിച്ചു മുനപെന്നെയഥ തുർവ്വസുതാനുമേ
ദ്രുഹ്യുവും പിന്നെയനുവുമെന്നിൽ കാണിച്ചു നന്ദിയെ. 26
പൂരു ചൊന്നാ വിധം ചെയതു പാരം സൽക്കാരമേകിമേ
കനീയാനെന്റെ ദയാദൻ കനിഞ്ഞെൻ ജരയേറ്റവൻ. 27
പൂരുവെൻ മിത്രനിലയിൽ പൂരിപ്പിച്ചിതുകാമിതം
വരം തന്നൂ ശിക്രവുനിവരൻ കാവ്യനെനിക്കിതിൽ. 28
'നിൻ പാകം നോക്കിടും പുത്രൻ പാരിന്നീശ്വര'നെന്നുതാൻ
സമ്മതിപ്പിൻ പൂരുവിനെയിമ്മന്നിൻ പതിയാക്കുവാൻ. 29
നാട്ടുകാർ പറഞ്ഞു
മാതാപിതാക്കൾക്കു ഹിതം ചെയ്താളേതോരു പുത്രനോ
കനിഷ്ഠാനകിലുമവൻ കല്യാണങ്ങൾക്കു പാത്രമാംരിൽ. 31
വൈശമ്പായനൻ പറഞ്ഞു
പൗരജനദന്മാരിതുരച്ചളവു നാഹുഷൻ
രാജ്യാഭിഷോകമാപൂരു പ്രാജ്യാത്മജനു ചെയ്തുതേ 32
നാടു പൂരുവിനേകീട്ടു കാടു വാഴാനുറച്ചവൻ
പൂരം വിട്ടു പുറപ്പെട്ടു പരം വിപ്രർഷിമാരുമായി . 33
യദുവിന്നോ യാദവർ യവനർ തുർവ്വസുവിന്നുമേ
ദ്രുഹ്യുവിന്നാബ് ഭോജർ മക്കൾ മ്ലച്ഛന്മാരനുവിന്നിമേ. 34
പൗരവം പൂരുവിൻ വംശമതിലുണ്ടായവൻ ഭവാൻ
ആയിരത്താണ്ടൂഴിവാഴാനയിത്തക്ക ജിതേന്ദ്രിയൻ. 35
താൾ:Bhashabharatham Vol1.pdf/268
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല