യയാതി പറഞ്ഞു
എന്നൗരസസുതൻ നീ നിൻ യാവനം തന്നിടായ്കയാൽ
ജരാദോഷം ചൊല്ലിടുന്ന നിനക്കുണ്ടായ സന്തതി 25
യൗവനം വന്നതിൽപിന്നെ നശിച്ചിടും നിനക്കെടോ
ശ്രൗതസ്മാർത്തദി കൈവിട്ടിട്ടനോ നീ സഞ്ചരിച്ചിടും. 26
യയാതി പറഞ്ഞു
പൂരോ,നീയെന്നിഷ്ടപുത്രൻ നീ മഹായോഗ്യനായ് വരും
ജരയും ചുളിയും പിന്നെ നുരയും വന്നുകുടി മേ 27
ശുക്രശാപാൽ ,യൗവനത്തിൽ തൃപ്തി വന്നതുമില്ല മേ
ഒട്ടുനാൾ നിൻ യൗവനത്താൽ വഷയം നേടിടട്ടെ ഞാൻ
ഒരായിരത്താണ്ടു ചെന്നാൽ യൗവനം തിരിയെതരാം 29
തിരിച്ചുവാങ്ങിക്കൊള്ളാമെൻ പാപത്തജ്ജരയൊത്തു ഞാൻ.
വൈശമ്പായനൻ പറഞ്ഞു
ഇത്ഥം ചൊന്നാളവിൽ പൂരുവച്ഛനോടുടനോതിനാൻ:
മഹാരാജ, ഭവാൻ ചൊല്ലുംപടി ചെയ്യുന്നതുണ്ടു ഞാൻ 30
കൈക്കൊള്ളുന്നേൻ ഭ്രുപതേ ,നിൻപാപത്തജ്ജരയൊത്തു
വാങ്ങുകെൻ യൗവനം വേണ്ടും കാമസൗഖ്യങ്ങൾ നേടുക;
[ഞാൻ
ജര പൂണ്ടിട്ടു നിൻ വൃദ്ധരുപം കൈകൊണ്ടകൊണ്ടു ഞാൻ
ഭവാൻ യൗവനം തന്നു നടക്കാം കല്പനപ്പടി 32
യായതി പറഞ്ഞു
യയാതിയേവം ചൊല്ലീട്ടു ശുക്രനെ സ്മൃതിചെയ്തുടൻ
പൂരോ നിന്നിൽ പ്രീതനായി ഞാൻ കയറ്റിനാൻ 34
====പൂരുരാജ്യാഭീഷേകം====
യയാതിയുടെ ധർമമനുസൃതമായ രാജ്യഭാരം വളരെക്കാലം വിഷയസുഖം അനുഭവിച്ച യയാതി,യൗവനം തിരികെക്കൊടുത്തുസ പൂരുവിൽ നിന്നു വാർദ്ധക്യം ഏറ്റുവാങ്ങുന്നു;പൂരുവിനെ രാജാവായി വാഴിച്ചു് തപസ്സിനായി കാട്ടിലേക്കു പോകുന്നു.
<poem>
വൈശമ്പായനൻ പറഞ്ഞു
പൂരുവിൻ യൗവനംകൊണ്ടോ യയാതി നാഹുഷാത്മജൻ
പ്രീതനായിട്ടു വിഷയസുഖം നേടീ നരാദിപൻ 1
താൾ:Bhashabharatham Vol1.pdf/266
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല