താൾ:Bhashabharatham Vol1.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൃഷപർവ്വജ ശർമ്മിഷ്ഠയാ രാജർ‍ഷിവഴിക്കുതാൻ
ദ്രുഹ്യുതാനനുതാൻ പൂരുവെന്നു പെറ്റിതു മൂവരെ. 10

ഏവം കുറച്ചുനാൾ ചെന്നു ദേവയാനി ശൂചിസ്മിത
യയാതിയോടൊത്തു ചെന്നാളാപ്പുങ്കാവിൽ മന്നവ 11

കണ്ടിതപ്പോൾ ദോവസാമ്യമാണ്ടെഴുന്ന കുമാരകർ 12

നന്ദിച്ചു കളിയാടുന്നതെന്നിട്ടിങ്ങനെ ചൊല്ലിനാൾ .
ദോവയാനി പറ‌ഞ്ഞു
ഇതാരുടെ കുമാരന്മാരത്രെ ദേവസുതോപമർ
നിന്നൊത്ത രൂപതേജസ്സുണ്ടെന്നു തോന്നുന്നതുണ്ടു മേ. 13

വൈശമ്പായനൻ പറഞ്ഞു
ഇതി മന്നവനോടോതിചോദിച്ചാൾ ബാലരോടവൾ
“പേരെന്തു വംശമേത്തച്ഛനാരു നിങ്ങൾക്കു മക്കളെ 14

നേരു ചൊൽവിൻ കേൾക്കുവാനുണ്ടേറ്റവും മമ കൗതുകം
അവർ ചൂണ്ടിക്കാട്ടിയപ്പോളവനീപതിമുഖ്യനെ 15

ശർമ്മിഷ്ഠയമ്മയാണെന്നുണ്മയിൽചൊല്ലിയുണ്ണികൾ
ഇത്ഥം ചൊല്ലിബ് ഭ്രപപാർശ്വത്തെത്തിനാരവരേവരും 16

ദേവയാനിസമീപത്തങ്ങത്രെ കൊണ്ടോടിയില്ലവൻ
കരഞ്ഞുംകൊണ്ടു ശർമ്മിഷ്ഠയ്ക്കരികിൽച്ചെന്നു ബാലകർ 17

ബാലന്മാർനില കേട്ടിട്ടങ്ങലം നാണിച്ചു മന്നവർ
താതനാബാലരിൽ പാരം പ്രണയം കണ്ടറിഞ്ഞുടൻ 18

സത്തറിഞ്ഞാദേവയാനി ശർമ്മിഷ്ഠയോടു ചൊല്ലിനാൾ
ദേവയാനി പറഞ്ഞു
എൻപാട്ടിൽ നില്ക്കും നീയെന്തെന്നപ്രീയം ചെയ്തിങ്ങനെ? 19

ആദ്ദൈത്യധർമ്മം കൈകൊൾവാനെത്രയും പേടിയില്ലയോ?
ശർമ്മിഷ്ഠ പറഞ്ഞു
ഋഷിയെന്നോതി ഞാനെന്നാലതു നരാണു സുസ്മിതേ 20

ന്യായധർമ്മത്തിൽ നില്പ്പൂ ഞാനതിനാൽ പേടിയില്ലാ മേ
വരനെ നീ വരിച്ചപ്പോൾ വരിച്ചു ഞാനുമോപ്പമേ. 21

സഖീഭർത്താവു ഭർത്താവെന്നാകുന്നു ധർമ്മവും ശുഭേ
പൂജ്യയാം മാന്യയാം നീയെൻ ജേഷ്ഠത്തി ദ്വിജനന്ദി നീ 22

നിന്നെക്കാൾ പൂജ്യതമനീ രാജർഷിയറിവില്ലയോ?
വൈശമ്പായനൻ പറഞ്ഞു
അവൾ ചൊന്നതു കേട്ടോതി ദേവയാനിയുമിങ്ങനെ: 23

“ഇന്നുതൊട്ടിങ്ങു വാഴാ ഞാൻ മന്നാ ,നീ ചെയ്തപ്രിയം”
കണ്ണീർ വാർത്തെഴുന്നേറ്റങ്ങു തന്വംഗീമണിയാംമവൾ 24

ഉടൻ കാവ്യാന്തികം പോകെ നടുങ്ങി നരനായകൻ.
പരിഭ്രമാൽ പിൻതുടർന്നാൻ പരം സാന്ത്വത്തൊടാ നൃപൻ 25

പിൻതിരിച്ചതില്ലതിക്രോതമേന്തികണ്ണു ചുവന്നവൾ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/262&oldid=156588" എന്ന താളിൽനിന്ന് ശേഖരിച്ചത്