താൾ:Bhashabharatham Vol1.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപ്രകാരം നടന്നുള്ളോരാ പ്രത്യഗ്രഹസമാഗമേ
ഗർഭമായി സുഭ്രു ശർമ്മിഷ്ഠയ്ക്കപ്പൃത്ഥീശങ്കൽനിന്നഹോ 26

വേണ്ടുംകാലത്തു പെറ്റാളത്തണ്ടാർമിഴി ധരാപതേ
കമലേക്ഷണനായീടുമമരാഭകുമാരനെ . 27


===ശൂക്രശാപം===

 യയാതിയും ശർമ്മിഷ്ഠയും തമ്മിലുള്ള ഈ രഹസ്യബന്ധം കുറേക്കാലം നിഗുഢമായി സുക്ഷിക്കാൻ കഴിഞ്ഞുവെങ്കിലും, ഒടുവിൽ ദേവയാനി അതു മനസ്സിലാക്കുന്നു വിവരം അച്ഛനെ അറിയിക്കുന്നു.അകാലവാർദ്ധക്യം ബാധിക്കട്ടെ എന്നു ശുക്രൻ യയാതിയെ ശപിക്കുന്നു. ആർക്കെങ്കിലും വാർദ്ധക്യം കൊടുത്തു പകരം യൗവനം വാങ്ങാനുള്ള ശാപമോക്ഷവും നൽകുന്നു.
<poem>
വൈശമ്പായനൻ പറഞ്ഞു
പുത്രനുണ്ടായതായി കേട്ടു ദേവയാനി ശുചിസ്മിത
ദുഃഖമുൾക്കൊണ്ടു ശർമ്മിഷ്ഠാവിഷയം ചിന്ത തേടിനാൾ 1

ശർമ്മിഷ്ഠാസവിധം പുക്കു ചോദിച്ചു ദേവയാനിതാൻ:
“ഇതെന്തെടോ കാമലോഭാലതിപാപം നടത്തീ നീ ?” 2

ശർമ്മി‍ഷ്ഠ പറഞ്ഞു
ധർമ്മാത്മാവിങ്ങേഴുന്നള്ളി വൻമഹർഷി ബഹുശ്രതൻ
ധർമ്മസിദ്ധി വരുത്താനായമ്മഹാന്നോടിരന്നു ഞാൻ 3

അല്ലാതന്യായമായ്ക്കാമമല്ല ചെയ്തതു സുസ്മിതേ
ഇപുത്രനേയവൻ തന്നതീപ്പറഞ്ഞതു സത്യമാം. 4

ദേവയാനി പറഞ്ഞു
ഏവമാണെങ്കിൽ വേണ്ടില്ലെങ്ങാ വിപ്രനറിയുന്നിതോ?
ഗോത്രനാമങ്ങളെന്താണസ്സദ്വിജേന്ദ്രനു ചൊല്കെടോ. 5


ശർമ്മിഷ്ഠ പറഞ്ഞു
തപസ്തേജസ്സിനാലക്കപ്രഭനാം മാമൂനീന്ദ്രനെ
കണ്ടവാറിതു ചോദിപ്പാനുണ്ടായീലെരു കെല്പുമേ. 6

ദേവയാനി പറഞ്ഞു
ഇമ്മിട്ടിലാം കാര്യമെന്നാൽ ശർമ്മിഷ്ഠേ, മന്യുവില്ല മേ
നല്ല വിപ്രേന്ദ്രങ്കൽനിന്നാണല്ലോ നിൻ പുത്രസംഭവം. 7

വൈശമ്പായനൻ പറഞ്ഞു
തമ്മിലേവം പറഞ്ഞിട്ടു നന്മയോടും ചിരിച്ചുടൻ
ഉള്ളതെന്നോർത്തു ഗേഹത്തിനുള്ളിൽപ്പുകിതു ഭാർഗ്ഗവി. 8

രണ്ടു മക്കളെയുണ്ടാക്കി നാഹുഷൻ ദേവയാനിയിൽ
യദു തുർവ്വസുവെന്നിന്ദ്രവിഷ്ണുസന്നിഭരാണവർ. 9

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/261&oldid=156587" എന്ന താളിൽനിന്ന് ശേഖരിച്ചത്