താൾ:Bhashabharatham Vol1.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബന്ധിച്ചന്നാളർജ്ജുനൻ വേർപെടുത്തെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 165

എന്നോ കേട്ടൂ യക്ഷനായ് വന്നു ധർമ്മൻ
നന്നായ് ചോദിച്ചോരു ചോദ്യത്തിനെല്ലാം
ചൊന്നാൻ നന്നായുത്തരം ധർമ്മഭൂവെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 166

എന്നോ കേട്ടൂ മത്സ്യരാജന്റെ നാട്ടിൽ
കൃഷ്ണാപാർത്ഥർക്കുള്ളൊരജ്ഞാതവാസം
അന്നെൻ മക്കൾക്കറിവാൻ പറ്റിയില്ലെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 167

എന്നോ കേട്ടൂ ഗോഗ്രഹണത്തിൽവെച്ചി-
ട്ടിന്ദ്രാത്മജൻ തനിയേതാനുടച്ചൂ
ഒന്നായേല്ക്കും നമ്മുടേ വൻപരേയെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 168

എന്നോ കേട്ടൂ മത്സ്യനങ്ങുത്തരാഖ്യ-
പ്പെൺകുട്ടിയേയജ്ജൂനന്നേകിയപ്പോൾ
സുതാർത്ഥമായവളെ സ്വീകരിച്ചെ-
ന്നന്നേ തീർന്നൂ‌ സഞ്ജയാ, മേ ജയാശ. 169

എന്നോ കേട്ടൂ തോറ്റു കാശറ്റു തെണ്ടി
സ്വന്തം നാട്ടാർ വിട്ട ധർമ്മാത്മജന്നും
ഉണ്ടായേഴക്ഷൗഹിണിസ്സൈന്യമെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 170

എന്നോ കേട്ടു മാധവൻ വാസുദേവ-
നൊന്നാമത്തെക്കാലടിക്കൂഴി വീണ്ടോൻ
നന്നായ് പാർത്ഥാർത്ഥത്തിനുദ്യുക്തനാണെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 171

എന്നോ കേട്ടൂ നരനാരായണന്മാ-
രെന്നാ കൃഷ്ണന്മാരെ ഞാൻ നാരദോക്ത്യാ
പിന്നെക്കണ്ടേൻ ബ്രഹ്മലോകത്തിലമ്മ-
ട്ടന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 172

എന്നോ കേട്ടൂ നാട്ടിനെല്ലാം ഹിതാർത്ഥം
കണ്ണൻ വന്നാൻ കൗരവസന്ധികൃത്തായ്
സന്ധിപ്പിപ്പാൻ നോക്കിയൊക്കാതെ പോയെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 173

എന്നോ കേട്ടൂ കർണ്ണദുര്യോധനാദ്യ-
രുന്നീയെന്നും കൃഷ്ണനേ നിഗ്രഹിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/26&oldid=204886" എന്ന താളിൽനിന്ന് ശേഖരിച്ചത്