താൾ:Bhashabharatham Vol1.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

326
ദേവയാനി പറഞ്ഞു
വാനോർ കൊല്ലും ദാനവർക്കു വിദ്യയാൽ ജീവനേകുവോൻ 19

സാക്ഷാൽ ശുക്രനെനിക്കച്ഛനെൻപാടഫിവതില്ലവൻ.
ചുവന്ന നഖമുള്ളോരെൻ വലംകൈ നീട്ടിടുന്നിതാ 20

പിടിച്ചെന്നെക്കേററുക നീ കുലീനൻ,സമ്മതിച്ചു ഞാൻ.
അറിഞ്ഞു വീര്യവാൻ ശാന്തൻ കീർത്തിമാനെന്നു നിന്നെ ഞാൻ
അതിനാലീക്കിണററില്പെട്ടെന്നെക്കേററേണമേ ഭവാൻ.
വൈശമ്പായനൻ പറഞ്ഞു
അവളെത്താൻ ബ്രാഹ്മണിയെന്നറിഞ്ഞുനഹുഷാത്മജൻ 22

വലത്തെക്കൈ പിടിച്ചിട്ടു കയററീ കണ്ടിൽനിന്നുടൻ.
കൂപത്തിൽനിന്നങ്ങവളെക്കയററീട്ടു നരാധിപൻ 23

യാത്രയും ചൊല്ലിയുടനെ യയാതി പുരമെത്തിനാൻ.
നാഹുഷൻ പോയതിൽപ്പിന്നെ മാന്യയാം ദേവയാനിയും 24

തിരഞ്ഞെത്തും ഘൂർണ്ണികയോടോർത്തിപ്പെട്ടേവമോതിനാൾ.
ദേവയാനി പറഞ്ഞു
ഉടനേ ഘൂർണ്ണികേ, പോകുകുടനച്ഛനോടോതണം 25

ഞാനിനിച്ചെന്നു കേറില്ല വൃഷപർവ്വാസുരാലയേ.

വൈശമ്പായനൻ പറഞ്ഞു
അരം ഘൂർണ്ണിക പോയ് ദൈത്യപുരത്തിൽ ചെന്നുചേർന്നുടൻ
ശുക്രനെച്ചെന്നു കണ്ടിട്ടങ്ങുൾഭൂമപ്പെട്ടു ചൊല്ലിനാൾ.
ഘൂർണ്ണിക പറഞ്ഞു
ഉണർത്തുന്നേൻ മഹാപ്രാജ്ഞ, ദേവയാനിയെയാ വനേ 27

വൃഷപർവ്വജ ശർമ്മിഷ്ട ഹിംസിച്ചതു മഹാമതേ!
വൈശമ്പായനൻ പറഞ്ഞു
ശർമ്മിഷ്ട മകളേ ഹിംസിച്ചെന്നു കേട്ടിട്ടു ശുക്രനും 28

ത്വരിതം ദു:ഖമോടോടിത്തിരഞ്ഞെത്തി വനാന്തരേ.
കാട്ടിൽവെച്ചാദ്ദേവയാനിക്കുട്ടിയെക്കണ്ടു ഭാർഗ്ഗവൻ 29

ശുക്രൻ പറഞ്ഞു
ആത്മദോഷങ്ങൾക്കൊണ്ടത്രേ സുഖദു:ഖങ്ങളേവനും 30

നിനക്കെന്തോ പാപമുണ്ടാമതിന്റെ ഫലമേവമാം.
ദേവയാനി പറഞ്ഞു
ഫലമോ അല്ലയോ എന്തോ മനം വെച്ചിട്ടു കേൾക്കുക 1

വൃഷപർവ്വജ ശർമ്മിഷ്ടയെന്നോടായ് ചൊന്ന വാക്കുകൾ.
അവൾ ചൊന്നതു നേരാം, നീ ദാനവസ്തുതിപാഠകൻ 32

ഏവമെന്നോടു ചൊല്ലുന്നൂ ശർമ്മിഷ്ഠ വൃഷപർവ്വജ,

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/251&oldid=156576" എന്ന താളിൽനിന്ന് ശേഖരിച്ചത്