താൾ:Bhashabharatham Vol1.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശുഭം ഗ്രഹിക്കും ഹംസം പാൽ നീരിൽനിന്നെന്നവണ്ണമേ. 92

നല്ലോർ പരാപവാദത്തിലല്ലൽ തേടുംപ്രകാരമേ
പരാപവാദക്രിയയിൽ പരിതോഷിച്ചിടും ഖലർ. 93

സത്തുക്കൾ വൃദ്ധരെക്കുപ്പിച്ചിത്തതൃഷ്ടിപെടുംപടി
സജ്ജനാക്രോശനം ചെയ്തുർജ്ജനം പ്രീതി തേടിടും. 94

സുഖം വാഴ്പോരദോഷജ്ഞർ മൂർഖരോ ദോഷദർശികൾ
സത്തുക്കൾക്കു വെറുപ്പുള്ള വൃത്തിയുള്ളവർ ദുർജ്ജനം. 95

ഇതിലും ചിത്രമായ് ലോകമതലില്ലിനിയൊന്നുമേ
ദുർജ്ജനന്താനെന്നു ചൊല്ലും ദുർജ്ജനം സജ്ജനത്തിനെ. 96

ക്രുദ്ധസർപ്പം പോലെയുള്ള സത്യധർമ്മവിഹീനനെ
അനാസ്തികന്നം ഭയമാണാസ്തികന്നോതിടേണമോ? 97

താനേതാനൊത്ത മകനെയുണ്ടാക്കി നിരസിക്കുകിൽ
ശ്രീ നശിപ്പിച്ചിടും വാനോ,രവന്നു ഗതിയില്ല മേൽ. 98

പിതൃക്കൾ കലവംശത്തിൻ സ്ഥിതിയെന്നോതി പുത്രനെ
അതിനാൽ ധർമ്മവിത്താകും പുത്രനെസ്സന്ത്യജിക്കൊലാ. 99

മനു ചൊല്ലീ സ്വപത്നീജൻ ലബ്ലൻക്രീതൻവളർത്തവൻ
ഉപനീതൻ പരോൽപന്നനെന്നഞ്ചുവിധമാം സുതർ. 100

ധർമ്മം കീർത്തീ മനസ്സിന്നു സന്തോഷമിവ ചെയ്വവർ
പുത്രന്മാർ നരകാൽ കേറ്റും ധർമ്മപ്ലവർ പിതൃക്കളെ. 101

ഹന്ത! നീ നൃപശാർദ്ദൂല, സന്ത്യജിക്കൊല്ല പുത്രനെ
തന്നെയും സത്യധർമ്മങ്ങൾതന്നെയും പാർത്തു ഭൂപത! 02

ക്ഷിതീന്ദ്രസിംഹൻ നീയേവം ചതിയേതും തുടങ്ങൊലാ.
കിണർ നൂറിൽ കുളം മെച്ചം നൂറിൽ പരം ക്രതു 103

ക്രതു നൂറിൽ സുതൻ മെച്ചം സത്യം സുതശതത്തിലും.
അശ്വമേധസഹസ്രത്തെ സത്യത്തോടൊത്തു തൂക്കിപോൽ 104

പത്തുനൂറശ്വമേധത്തെക്കാളുമേ സത്യമുത്തമം.
എല്ലാ വേദങ്ങളും ചൊല്ലുകെല്ലാത്തീർത്ഥവുമാടുക 105

സത്യം പറകയും രാജൻ, സമമോ സമമല്ലയോ?
സത്യതുല്യം ധർമ്മമില്ല സത്യം പോലില്ലൊരെണ്ണവും 106

അനൃതം പോലുഗ്രമായിട്ടിനി മറ്റൊന്നുമില്ലിഹ.
സത്യമത്രേ പരം ബ്രഹ്മ സത്യം സമയമാം പരം 107

സമയം കൈവിടൊല്ലേ നീ സംഗതം സത്യമാകേ തേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/235&oldid=156558" എന്ന താളിൽനിന്ന് ശേഖരിച്ചത്