പാർത്തീടും പതിനാറാണ്ടു പാർത്തട്ടിൽ സുരമുഖ്യരേ
പതിനാറാം വയസ്സിങ്കൽ മുതിരും ഘോരസംഗരം 119
അതിലംശത്തിനാൽ നിങ്ങൾ ചെയ്തീടും വീസംക്ഷയം
നരനാരായണന്മാർ വേർപിരിയും ഘോരസംഗരെ 120
ചക്രവ്യൂഹത്തിലുൾപ്പുക്കു വിക്രമിച്ചിട്ടമർത്ത്യരെ
ശത്തരുക്കളെപ്പിൻതിരിപ്പിച്ചാർത്തൂകേറീടുമെന്മകൻ 121
കുട്ടിദുർഭേദ്യമാം വ്യൂഹക്കെട്ടിൽകയറി നടന്നിടും
മഹാരഥമഹാവീരമഹാസംഘം മുടിച്ചിടും 122
നാലാലൊരംശം വിദ്വേഷിജാലം കൊന്നീടുമന്നിവൻ
ദിനാർദ്ധംകൊണ്ടു പിന്നീടു നാനാ വീരർ വളഞ്ഞതിൽ 123
അവരോടൊക്കയും തുല്യമിവൻ പോരിട്ടൊടുക്കുമേ
ദിനക്ഷയമടുക്കുമ്പോൾ പുനരെൻ പാർശ്വമെത്തീടും 124
ജനിപ്പിക്കുമിവൻ വംശവർദ്ധനയ്ക്കൊരു പുത്രനെ
നശിച്ച ഭാരതകുലം തനിച്ചവനുയർത്തിടും 125
വൈശമ്പായനൻ പറഞ്ഞു
എന്നു ചന്ദ്രൻ ചൊന്നതോട്ടെയെന്നു നന്ദിച്ചു ദേവകൾ
ഒന്നിച്ചെല്ലാവരും ചൊല്ലി നന്ദിപ്പിച്ചു ശശാങ്കനെ 126
ഇത്ഥം ചൊന്നേൻ ഭൂപതേ നിൻ മുത്തച്ഛൻതന്റെ ജന്മവും കേട്ടാലുമാഗ്നിക്കുള്ളംശം ധൃഷ്ടദ്യുമ്നൻ മഹാരഥൻ 127
ശിവണ്ഡി മുന്നം പെണ്ണായിട്ടാണായ് വന്നോരു രാക്ഷസൻ
പാഞ്ചാലീപുത്രരായ് ത്തീർന്നോരഞ്ചാളും ഭരതർഷഭ 128
വിശ്വദേവഗണാംശംതാൻ വിശ്വസിക്കുക ഭൂപതേ
പ്രതിവിദ്യന്ധ്യൻ തത്ര സുതസോമനും ശത്രുകീർത്തിയും 129
ശതാനീകൻ നാകുലിയും ശ്രുതസേനനുമങ്ങനെ
ഉണ്ടായി ശൂരൻ യദുശ്രഷ്ഠൻ വസുദേവപിതാമഹൻ 130
അവന്നു കന്യയുണ്ടായി പൃഥയെന്നതിസുന്ദരി
അച്ഛൻപെങ്ങൾക്കു മകനു മകനായനപത്യനായ് 131
ബന്ധുവാം കുന്തിഭോജന്ന വീരനാ നിജകന്യയെ
മുൻപിലുണ്ടാമെന്നപത്യമൻപിലങ്ങയ്ക്കു നല്കുവാൻ 132
എന്നാദ്യനിശ്ചയംപോലെ നന്ദിയോടൊത്തു നല്കിനാൻ
ബ്രാഹ്മണാതിഥിപൂജയ്ക്കായച്ഛൻ കല്പിക്കയാലവൻ 134
ഉഗ്രനായ് സംശിതാത്മാവാമവനെ പ്രീതനാക്കിനാൾ
സന്തുഷ്ടനായായഭിചാരനൂമോതിക്കൊടുത്തവൻ 135
താൾ:Bhashabharatham Vol1.pdf/213
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല