അസന്തതികൾ ഭൂപാല, സൽദർമ്മനു ൮ത്തിയാൽ
ആധിവ്യാധികളെന്ന്യേ നിബ്ബാർധിയം വാച്ചു മനുഷ്യർ 12
ഉടൻ ക്ഷത്രിയർ താൻ വീണ്ടും കടൽ ചീഴുമൊരാഴിയെ
കാടും മലകളും നാടും വീടുമൊത്തേററു കാത്തുതേ. 13
വീണ്ടും ക്ഷത്രിയർ ധർമ്മം കൈക്കൊണ്ടുകൊണ്ടൂഴി കാക്കവേ
ബ്രാഹ്മണൻ തൊട്ട ജാതിക്കാർ മേന്മേൽ സന്തോഷമാണ്ടുതേ.
കാമക്രോധാദിദോഷങ്ങൾ ഭ്രമണാളരൊച്ചു താൻ
ദണ്ഡ്യരെ ദ്ദണ്ഡനം ചെയ്തീ മന്നിടം കാത്തുപോന്നുതേ. 15
ഇഹ ധർമ്മം മന്നർ പാർക്കെസ്സഹസ്രാക്ഷൻ ശതക്രതു
സ്വാദു വഷം ദേശകാലേ പെയ്തൂ കാത്തു ജനങ്ങളെ. 16
ഇല്ലെന്നു ബാലമരണം നല്ല യൗവനമാമ്പൊഴേ
അല്ലാതല്ലാരുമറികയില്ലാ പെണ്ണിനെ മന്നവ! 17
ഇത്ഥം പ്രജകൾ ദീർഗ്ഘായുസ്സൊത്തഹോ ഭരതഷർഭ
കടൽ ചൂഴും പാരിടത്തിലടയെപ്പുർണ്ണമായിതേ 18
ഭ്രൂരിദക്ഷിണയജ്ഞങ്ങൾ പാരിന്നീശൻ നടത്തിനാർ
സാംഗോപനിഷദാമനായമങ്ങോതി വിപ്രരേവരും 19
വിക്രിയം ചെയ്തിടാ വേദം വിപ്രിന്മാരന്നു ഭ്രുപതേ
ശൂദ്രപാർശ്വത്തിൽ വെച്ചിട്ടന്നോർത്തു ചൊൽകയുമില്ലവർ 20
പൈമേച്ചും കൃഷിചെയ്തും താൻ പാർമേൽ വർത്തിച്ചു വൈശ്യരും
ഗോക്കളിൽ ഭാരമേറ്റിടാ കാക്കും കൃശരെയും പരം 21
പൈക്കിടാങ്ങൾക്കു നുര കൊറ്റ കാലത്തു കറന്നിടാ
കള്ളത്താപ്പുള്ള കച്ചോടമില്ലന്നേ വർത്തകർക്കഹോ 22
ധർമ്മത്തിനൊത്ത കർമ്മങ്ങൾ നന്മയോടന്നു മന്നവ
ധർമ്മം നോക്കിചെയ്തിരുന്നു ധർമ്മശാലികളാം നരൻ 23
മന്നിൽ സ്വകർമ്മരതരാണന്നിങ്ങെല്ലാവരും നൃപ
ഇമ്മട്ടന്നു നരവ്യാഘ്ര ധർമ്മമെങ്ങും ഹ്രസിച്ചിടാ 24
പൈക്കളും സ്ത്രീകളും കാലമൊക്കുമ്പോൾ പ്രസവിക്കുമേ
വായ്ക്കുന്നൃതുക്കളിൽ പൂക്കും കായ്ക്കും മാമരമൊക്കയും 25
ഏവം കൃതയുഗപ്രായമാവുമന്നവനീപതേ
നാനാ പ്രാണികളാൽ ഭ്രൂമിതാനാകെപ്പൂർത്തി പൂണ്ടുതേ 26
താൾ:Bhashabharatham Vol1.pdf/195
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
