താൾ:Bhashabharatham Vol1.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജന്മംമുതൽ ബ്രഹ്മവിത്താം നിന്മൊഴിക്കണ്ടു സത്യത 70

കാവ്യമെന്നങ്ങു ചൊന്നെന്നാൽ കാവ്യമാമതു നിർണ്ണയം.
കവീന്ദ്രർക്കീക്കാവ്യമാർക്കും കവയ്ക്കാ 1 നെളുതായ്‌ വരാ 71

ഭുവി ഗാർഹസ്ഥ്യമിന്നന്യാശ്രമികൾക്കെന്നവണ്ണമേ;
ഇക്കാവ്യമെഴുതാനായി വിഘ്നേശനെ നിനയ്ക്ക നീ 72

സൂതൻ പറഞ്ഞു
ഏവം കല്പിച്ചുടൻ ബ്രഹ്മദേവൻ പുക്കാൻ നിജാലയം;
അഥ ഹേരംബനെദ്ധ്യാനിച്ചിതു സത്യവതീസുതൻ 73

നിനച്ച മാത്രയിൽത്തന്നെ ഗണേശൻ ഭക്താകാമദൻ
വിഘ്നേശ്വരൻ വ്യാസർ വാഴുംദിക്കിൽ പ്രത്യക്ഷമെത്തിനാൻ.74

ആശു പൂജിച്ചിരുത്തീട്ടാ വ്യാസൻ തൊഴുതുണർത്തിനാൻ.
വ്യാസൻ പറഞ്ഞു
ഗണനായക, ഞാനെന്റെ മനസ്സിൽ തീർത്തുവെച്ചതായ് 75

ചൊല്ലും ഭാരതമങ്ങുന്നു നല്ലമട്ടെഴുതേണമേ!
സൂതൻ പറഞ്ഞു
അതു കേട്ടോതി വിഘ്നേശനിതു ഞാനെഴുതിത്തരാം 76

ഇടയ്ക്കെഴുത്താണി നിർത്താനിടയാക്കാതിരിക്കുകിൽ.
ഉരച്ചാൻ വ്യാസന'ങ്ങർത്ഥം ധരിക്കാതെഴുതീടൊലാ. 77

ആട്ടേയെന്നോതി വിഘ്നേശസ്വാമി ലേഖകനായിനാൻ;
കൃതിക്കു മുരടുണ്ടാക്കി കൃതി മാമുനി കൗതുകാൽ. 78

അതിനെപ്പിന്നെയാ വ്യാസൻ പ്രതിജ്ഞാപൂർവ്വമോതിനാൻ
എണ്ണായിരവുമെണ്ണൂറുമെണ്ണം ശ്ലോകങ്ങൾതൻ പൊരുൾ 79

ഈ ഞാൻ കണ്ടേൻ ശൂകൻ കണ്ടാൻ സഞ്ജയൻ തന്നെ സംശയം
ശ്ലോകകൂടമതുണ്ടിന്നുമാകെദ്ദുർഗ്രന്ഥി ദുർഭിദം2. 80

ഗുഢാർത്ഥബന്ധമതുടച്ചെടുപ്പാൻ ദുർഗ്ഘടം മുനേ!
ഗണേശനിഹ സർവ്വജ്ഞൻ ക്ഷണം ചിന്തിച്ചിരുന്നുപോം; 81

ആ നേരത്തന്യപദ്യങ്ങളസംഖ്യം വ്യാസർ തീർക്കുമേ.
മുഴുത്തജ്ഞാനതിമിരാൽ മിഴി കെട്ടോരു ലോകരിൽ 82

ജ്ഞാനാഞ്ജനക്കോലുകൊണ്ടു താനേ കാണ്കാഴ്ച നല്കുമേ.
ധർമ്മാർത്ഥകാമമോക്ഷങ്ങൾ കൂട്ടീട്ടും വേർതിരിച്ചുമേ 83

കാട്ടീടും ഭാരതരവി നാട്ടാർക്കിരുളൊഴിച്ചുതേ.
പുരാണപൂണ്ണേന്ദുവിതു മറജ്യോൽസ്ന3 വിരിച്ചഹോ! 84

നരന്മാർചിത്തകുമുദനിര നീളെ വിടർത്തുതേ.
ഇതിഹാസവിളക്കേറ്റം മതിമോഹമഹാമറ4 85

കളഞ്ഞു ലോകാന്തർഗ്ഗേഹം തെളിയിക്കുന്നിതെങ്ങുമേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/19&oldid=203893" എന്ന താളിൽനിന്ന് ശേഖരിച്ചത്