താൾ:Bhashabharatham Vol1.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വൈരം സ്വസാവായ ജരൽക്കാരുകന്യകയെപ്പരം
പരിചിൽ പ്രീതിയോടൊത്തു പരിപാലിച്ചു വാസുകി. 2

പിന്നെയൊട്ടേറെനാൾ ചെന്നീലെന്നിരിക്കുന്നകാലമേ
സുരാസുരന്മാരൊന്നിച്ചു പാരാവാരം കട‍ഞ്ഞുതേ. 3

അതിന്നുകയറായ് നാഗപതി വൻപുള്ള വാസുകി
അതാകെത്തീർന്നുടൻ കണ്ടു പിതാമഹനെയായവൻ. 4

വാനോർ വാസുകിയോടൊത്തുതാനോതി ബ്രബഹ്മനോടഹോ!
ദേവകൾ പറഞ്ഞു

ഭഗവാനേ, ശാപഭീതി മികവായ് കേൾപ്പു വാസുകി
ഇവന്റെയീ മനശല്ല്യമിവിടുന്നുശ്രദ്ധിക്കണേ!
ജനനീശാപമോക്ഷാൽ സ്വജനക്ഷേമാർത്തിയാണിവൻ 6

സ്വയം ഞങ്ങൾക്കിഷ്ടനിവൻ പ്രിയഗിത്തുരഗീശ്വരൻ;
പ്രസാദിക്കുക ദേവേശ, പ്രശമിപ്പിക്ക സങ്കടം. 7

ബ്രഹ്മാവു പറഞ്ഞു
ചാലേ ‍ഞാൻ പണ്ടു കൽപ്പിച്ചപോലെ പരമമർത്ത്യരേ!
ഏലാപുത്രൻ ചൊല്ലി നാഗം ചേലേയിവനോടാദ്യമേ 8

അതു ചെയ്യട്ടെയീനാഗമതുകാലം യഥോദിതം
ദുഷ്ടനാഗങ്ങൾ മുടിയും ശിഷ്ടർ ശേഷിച്ചു നിന്നിടും. 9

പിറന്നിതാജ്ജരൽക്കാരു പമുഗ്രതപോവ്രതൻ
അയാൾക്കു കാലേ നല്കട്ടേ ജരൽക്കാരുസ്വസാവിനെ. 10

ഏലാപത്രോരഗം ചൊന്നപോലായതമ്രതാശരേ!
നാഗങ്ങൾക്കു ഹിതം മറ്റൊന്നാകിലോ ശരിയായാവരാ. 11

സൂതൻ പുറഞ്ഞു
നാഗേന്ദനീ ബ്രഹ്മവാക്യമാകെക്കട്ടിട്ടു വാസുകി
സന്ദേശിച്ചാൻ സർവ്വസർപ്പവ്രന്ദത്തെശ്ശാപദുഖിതൻ.
ജരൽക്കാരു മഹർഷിക്കാജ്ജരൽക്കാരുസ്വസാവിനെ
കരുതീട്ടാക്കി മുനിമട്ടറിവാൻ പന്നഗങ്ങളെ:
“എന്നോ വേൾപ്പാൻ ജരൽക്കാരുവൊന്നർക്കം മുനിസത്തമൻ,
എന്നേ വന്നറിയിക്കേണമെന്നേ നോക്കു ഗുണം വരൂ.” 14

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/135&oldid=156463" എന്ന താളിൽനിന്ന് ശേഖരിച്ചത്