സ്വൈരം സ്വസാവായ ജരൽക്കാരുകന്യകയെപ്പരം
പരിചിൽ പ്രീതിയോടൊത്തു പരിപാലിച്ചു വാസുകി. 2
പിന്നെയൊട്ടേറെനാൾ ചെന്നീലെന്നിരിക്കുന്നകാലമേ
സുരാസുരന്മാരൊന്നിച്ചു പാരാവാരം കടഞ്ഞുതേ. 3
അതിന്നുകയറായ് നാഗപതി വൻപുള്ള വാസുകി
അതാകെത്തീർന്നുടൻ കണ്ടു പിതാമഹനെയായവൻ. 4
വാനോർ വാസുകിയോടൊത്തുതാനോതി ബ്രബഹ്മനോടഹോ!
ദേവകൾ പറഞ്ഞു
ഭഗവാനേ, ശാപഭീതി മികവായ് കേൾപ്പു വാസുകി
ഇവന്റെയീ മനശല്ല്യമിവിടുന്നുശ്രദ്ധിക്കണേ!
ജനനീശാപമോക്ഷാൽ സ്വജനക്ഷേമാർത്തിയാണിവൻ 6
സ്വയം ഞങ്ങൾക്കിഷ്ടനിവൻ പ്രിയഗിത്തുരഗീശ്വരൻ;
പ്രസാദിക്കുക ദേവേശ, പ്രശമിപ്പിക്ക സങ്കടം. 7
ബ്രഹ്മാവു പറഞ്ഞു
ചാലേ ഞാൻ പണ്ടു കൽപ്പിച്ചപോലെ പരമമർത്ത്യരേ!
ഏലാപുത്രൻ ചൊല്ലി നാഗം ചേലേയിവനോടാദ്യമേ 8
അതു ചെയ്യട്ടെയീനാഗമതുകാലം യഥോദിതം
ദുഷ്ടനാഗങ്ങൾ മുടിയും ശിഷ്ടർ ശേഷിച്ചു നിന്നിടും. 9
പിറന്നിതാജ്ജരൽക്കാരു പമുഗ്രതപോവ്രതൻ
അയാൾക്കു കാലേ നല്കട്ടേ ജരൽക്കാരുസ്വസാവിനെ. 10
ഏലാപത്രോരഗം ചൊന്നപോലായതമ്രതാശരേ!
നാഗങ്ങൾക്കു ഹിതം മറ്റൊന്നാകിലോ ശരിയായാവരാ. 11
സൂതൻ പുറഞ്ഞു
നാഗേന്ദനീ ബ്രഹ്മവാക്യമാകെക്കട്ടിട്ടു വാസുകി
സന്ദേശിച്ചാൻ സർവ്വസർപ്പവ്രന്ദത്തെശ്ശാപദുഖിതൻ.
ജരൽക്കാരു മഹർഷിക്കാജ്ജരൽക്കാരുസ്വസാവിനെ
കരുതീട്ടാക്കി മുനിമട്ടറിവാൻ പന്നഗങ്ങളെ:
“എന്നോ വേൾപ്പാൻ ജരൽക്കാരുവൊന്നർക്കം മുനിസത്തമൻ,
എന്നേ വന്നറിയിക്കേണമെന്നേ നോക്കു ഗുണം വരൂ.” 14
താൾ:Bhashabharatham Vol1.pdf/135
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല