താൾ:Bhashabharatham Vol1.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബ്രഹ്മാവു പറഞ്ഞു
ഒക്കയും തീർന്നീടും ധർമ്മമൊക്കും യോഗ്യൻ നശിച്ചിടാ. 10

മഹാഭയത്തിൽനിന്നിട്ടാ മഹാനാഗോത്തമർക്കുടൻ
മോക്ഷം കിട്ടുമതിനുള്ള മാർഗ്ഗവും കേട്ടുകൊള്ളുവിൻ. 11

യായാവരാന്വവായത്തിലായാര്യൻ മുനിസത്തമൻ
ജരൽക്കാരു ജനിച്ചിടും പരം യോഗി ജിതേന്ദ്രിയൻ. 12

ആജ്ജരൽക്കാരുവിൻ പുത്രനാസ്തീകാഖ്യൻ തപോധനൻ
പിരക്കുമാ യജ്ഞമവൻ നിറുത്തുമതുനേരമേ. 13

അതിൽനിന്നൊഴിയും ധർമ്മസ്ഥിതിയുള്ളഹിസത്തമർ.
ദേവകൾ പറഞ്ഞു
പരം ബ്രഹ്മൻ, വീര്യമേറും ജരൽക്കാരു തപോധനൻ
മുനീന്ദ്രനേതൊരുവളിൽ ജനിപ്പിക്കും കുമാരനെ?

ബഹ്മാവു പറഞ്ഞു
പേരൊന്നാം കന്യകയിലാപ്പേരക്കും ദ്വിജസത്തമൻ
വീര്യമേറുമപത്ത്യത്തെ വീര്യവാനുളവാക്കിടും 15

നാഗേസൻ വാസുക്ക്കില്ലേ ജരൽക്കാരു സഹോദരീ
അവൽക്കുണ്ടാകുമാപ്പുത്രൻ മോചിപ്പിക്കുമഹീന്ദ്രരെ

ഏലാപത്രൻ പറഞ്ഞു
അതാനാമെന്നു വാനോർകൾ പിതാമഹനൊടോതിനാർ 17

ഏവം ചൊല്ലി ദ്യോവിലേക്കായ് ദേവൻ പോയവാരാഞ്ജനും;
 ഇതേവമോർത്തിടുന്നേൻ ഞാൻ വീസുകേ, നിൻ സ്വാസാവവൾ

ജരൽക്കാരുവുമാണല്ലോ ജരൽക്കാരുമുനികകുതാൻ
നല്ലവണ്ണം ഭിക്ഷപോലെ നാഗഭീതി ശമിക്കുവാൻ; 19

മുഖ്യർഷിക്കേകിയാൽ ശാപമോക്ഷമാമെന്നു കേട്ടു ഞാൻ,

39.ജരൽക്കാർവ്വന്വേഷണം

സമുദ്രമഥനം കഴിഞ്ഞ അവസരത്തിൽ, വാസുകിയുടെ മനോദുഖം ഒഴുവാക്കിക്കൊടുക്കണമെന്ന് ദേവന്മാർ ബ്രഹ്മാവിനോടഭ്യർത്തിക്കു- ന്നു. ഏലാപത്രൻ പറഞ്ഞതുപോലെ പ്രവർത്തിച്ചാൽ എല്ലാം ശരിപ്പെടുമെന്ന് ബ്രഹ്മാവു പറഞ്ഞു. ജരല‍്ക്കാരുവിനെ അന്വെഷി-ക്കാനായി വാസുകിസർപ്പങ്ങളെ നിയോഗിക്കുന്നു.

സൂതൻ പറഞ്ഞു
എന്നേലാപത്രവാക്യം കേട്ടന്നരം ദ്വിജസത്തമ!
ഒന്നിച്ചെല്ലാ ഫണികളും നന്നു നന്നെന്നു ചൊല്ലിനാർ. 1

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/134&oldid=156462" എന്ന താളിൽനിന്ന് ശേഖരിച്ചത്