താൾ:Bhashabharatham Vol1.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാസുകി പറഞ്ഞു
നിങ്ങൾക്കുള്ളററകൈ കണ്ടതിങ്ങു നന്നല്ല ചെയ്യുവാൻ 31

നിങ്ങളാരും ചൊന്നതൊന്നുമിങ്ങു ബോധിച്ചതില്ല മേ.
ഏന്തിതിൽ ചെയ് വു നിങ്ങൾക്കിങ്ങെന്തിനാൽ നന്മവന്നിടും
ശ്രേയസ്സിപ്പോൾ കശ്യപനെയാശ്രയിക്കെന്നിതെന്മതം.
നിജ ജ്ഞാതിസ്നേഹമൂലം ഭ്രജംഗകുലമുഖ്യരേ! 33

ഭവാന്മാർ ചൊന്നതിങ്ങൊന്നും ചെയ് വാൻ തോന്നുന്നതില്ല മേ.
ഭവാന്മാക്കു ഹിതം നോക്കിച്ചെയ് വതെൻ മുറയാണിതിൽ
അനുതാപപ്പെടുന്നേൻ ഞാൻ ഗുണദോഷങ്ങളെന്നിലാം. 34

====ഏലാപത്രവാക്യം====
സൂതൻ പറഞ്ഞു
എല്ലാ നാഗങ്ങൾ ചൊല്വാന്നും മെല്ലേവാസുകിചൊന്നതും
എല്ലാം കേട്ടൊടുവിൽ ചൊന്നാനേലാപത്രനുമിങ്ങനെ. 1

ഏലാപ(തൻ പറഞ്ഞു
ആ യജ്ഞമില്ലാതാവില്ലാബ് ഭ്രപനവ്വണ്ണമല്ലവൻ
ജനമേജയ, നത്യന്തം പേടിക്കേണം നമുക്കിതിൽ. 2

ദൈവദോഷമെവന്നുണ്ടോ ദേവ, കേവലമായവൻ
ദൈവത്തെത്താനാശ്രയിക്കുകേവമേ ഗതി കിട്ടിടൂ. 3

നമുക്കിതോ ഘോരഭയം സമസ്തഭ്രജഗേന്ദ്രരേ!
ദൈവത്തെയാശ്രയിപ്പൂ നാം കേൾപ്പിനെന്നുടെ ഭാഷിതം. 4

ഉഗ്രശാപം കേട്ടു സപ്പമുഖ്യരേ, ഭീതിയാന്ന ഞാൻ
അമ്മതന്നഖ-മുൾപ്പൂക്കു ചെമ്മേ പൂണ്ടു കിടക്കവേ 5

സ്ത്രികൾ തീക്ഷ് ണകളെന്നായ് വാനോർകൾ പോയ്
പത്മജാന്തികേ 6

ദുഃഖമുൾക്കൊണ്ടുണത്തുന്ന വാക്കു കേട്ടിതു കേവലം.
ദേവകൾ പറഞ്ഞു
ഇഷ്ടപുത്രരെയിമ്മട്ടു കിട്ടീട്ടെവൾ ശപിച്ചിടും
ക്രൂരയാമീക്കദ്രുവെന്ന്യേ ദേവ, നിൻ മുന്നിൽവെച്ചഹോ? 7

അതിനെത്താൻ ഭവാനും സമ്മതിച്ചല്ലോ പിതാമഹ!
വാരണം ചെയ്ത*തില്ലെന്തു കാരണം കേട്ടിടേണമേ. 8

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/133&oldid=156461" എന്ന താളിൽനിന്ന് ശേഖരിച്ചത്