താൾ:Bhashabharatham Vol1.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
207


ചോദിക്കും നമ്മൊടാക്കാര്യനീതിത്തീപ്പുകളായവൻ. 13

അതിലാ യജ്ഞമൊക്കൊയ് വാൻ മതിയോതിക്കൊടുത്തിടാം;
ബുദ്ധിമാനാ നൃപൻ നമ്മിലത്യന്തബഹുമാനമായ് 14

ആ യജ്ഞകാര്യം ചോദിക്കുമാകിൽ വയ്യെന്നു ചൊല്ലിടാം.
ബഹുദോഷങ്ങൾ കാണിക്കാമിഹലോകപരങ്ങളിൽ 15

യുക്തിന്യായങ്ങളാലെന്നാലൊത്തീടായ് വരുമാ മഖം.
അല്ലെഖി-ലാ നരപതിക്കുള്ളുപാദ്ധ്യായനേവനോ 16

സപ്പസത്രവിധാനജ്ഞനപ്പൃത്ഥ്വീശഹിതാദൃതൻ,
അവനെച്ചെന്നൊരുരഗം കടിക്കും മൃതനാനമവൻ; 17

ആ യജ്ഞകാരൻ ചത്തെന്നാലാ യജ്ഞം പിന്നെയൊത്തിടാ.
അവന്നു സപ്പസത്രജ്ഞരൃത്വിക്കുകളുമേവരോ 18

അവരേയും നാം കടിക്കുകവിടെത്തീന്നു കാര്യവും.
വേറെ ധമ്മിഷുർ കാരുണ്യമേറും നാഗങ്ങളോതിനാർ: 19

ബുദ്ധിത്തെററാണിതാ ബ്രഹ്മഹത്യ ശോഭനമായ് വരാ
സദ്ധമ്മമൂലം ശമനമത്ര ശോഭനമാപദി* 20

അധമ്മം കൂടിയാൽ മേന്മേലതു ലോകം മുടിക്കുമേ.
മററു നാഗങ്ങൾകല്പിച്ചു, മുററും കത്തുന്ന വഹ്നിയെ 21

ഇടിക്കാറായ് മാരി പെയ്തു കെടുക്കുക നമുക്കുടൻ.
സ്രുകസ്രു വാദികൾ രാവിൽ ചെന്നൊക്ക മററുളള പാമ്പുരകൾ
അറിയാതേ ഹരിക്കേണം പെരിയോന്നതു വിഘ്നമാം.
തത്ര യജ്ഞേഭ്രജംഗങ്ങൾ പത്തും നൂറും സഹസ്രവും 23

എത്തിജ്ജനങ്ങളെക്കൊത്തിത്തീത്താലും പേടിയററിടും.
അല്ലെഖി-ൽ ശുദ്ധഭോജ്യങ്ങളെല്ലാം ദൂഷ്യപ്പെടുത്തുക 24

സദ്ഭോജ്യനാശകരമാം സപ്പമൂത്രമലാദിയാൽ.
പിന്നച്ചിലർ പറഞ്ഞു, നാം ചെന്നൃത്വിക്കുകളായ് മഖേ 25

തത്രു ദക്ഷിണയെന്നോതിപ്പുരുവിഘ്നം വരുത്തിടാം;
അപ്പോളവൻ പാട്ടിലാവുമീപ്സിതംപോലെ ചെയ്തിടും. 26

ചിലരപ്പോൾ ചൊല്ലി വേറേ ജലക്രീഡയിൽ മന്നനെ
ഗൃഹം നയിച്ചു ബന്ധിക്കാമിഹ യജ്ഞം മുടങ്ങുമേ. 27

ചില നാഗങ്ങൾ പാണ്ഡിത്യനില കാണിച്ചു ചൊല്ലിനാർ:
 "അവനെച്ചെന്നു ദംശിക്കുകവിടെത്തീന്നു കാര്യവും 28

അനത്ഥമൂലമററല്ലോ പുനരായാൾ മരിക്കുകിൽ.
ഞങ്ങൾക്കിതാണററകൈയായിങ്ങു ബുദ്ധി ഭ്രജംഗമ! 29

അഥ രാജൻ ഭവാൻ, ചിന്തിച്ചതെന്തതു വിധിക്കുക.”
ഏവം ചൊന്നോർ വാസുകിയെക്കേവലം നോക്കിനിന്നുതേ
പരമോത്താ വാസുകിയുമുരഗങ്ങളൊടോതിനാൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/132&oldid=156460" എന്ന താളിൽനിന്ന് ശേഖരിച്ചത്