താൾ:Bhashabharatham Vol1.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗന്ധമാദനഭ്ഗത്തും ശ്രീബദര്യാശ്രമത്തിലും

 ഗോകണ്ണപുഷ്കരാരണ്യഹിമാദ്രികളിലും പരം. 3
പേത്തുമോരോരിടം പുണ്യതീത്ഥക്ഷേത്രസ്ഥലത്തുമേ

ഏകാന്തേ നിയമംപൂണ്ടു വിജിതേന്ദ്രിയനായവൻ. 4
ഏവം ഘോരംതപം ചെയ്യുമിവനെക്കണ്ടു പത്മജൻ

സംശുഷ്കമാംസത്വകസ്നായു1ജടാചീരി2മുനിപ്പടി 5
ഓതീ താപസ്സത്യധീരനവനോടു പിതാമഹൻ:

എന്തീച്ചെയ് വതു നീ ശേഷ, പ്രജാക്ഷേമം വരുത്തെടോ.6
തപശ്ശക്ത്യാ പ്രജകളെത്തെപിപ്പിക്കുന്നു സാധു നീ;

നിന്നുള്ളിലുള്ളിച്ഛയെന്താണെന്നെന്നോടോതു ശേഷ, നീ.7
ശേഷൻ പറഞ്ഞു

എന്നുടേ ഭ്രാതൃസോദര്യർ മന്ദബുദ്ധികളേവരും
അവരൊത്തമരാവല്ലിതവിടെസ്സമ്മതിക്കണം. 8
ശത്രുക്കളെപ്പോലെ തമ്മിലൊത്തസൂയിക്കുമായവർ

അതാണു ഞാൻ തപം ചെയ് വതതു
 കാണാതിരിക്കുവാൻ. 9

മക്കളൊത്താ വിനതയിൽ മുഷ്കർ മഷി3പ്പതല്ലിവർ
‍ഞങ്ങൾക്കപരനാം ഭ്രാതാവങ്ങവൻവിനതാസുതൻ. 10

അവനേയും വെറുക്കുന്നിതനോ ബലവത്തരൻ
പരമച്ഛൻ കശ്യപന്റെ വരദാനബലത്തിനാൽ. 11

ഇഹ ഞാനീത്തപസ്സാലേ ദേഹത്യാഗം കഴിക്കുവൻ
സംഗമിക്കൊല്ലിവരുമായിങ്ങു ജന്മാന്തരത്തിലും. 12

സൂതൻ പറഞ്ഞു
ഏവം ചൊല്ലം ശേഷനോടാ ദേവനോതീ പിതാമഹൻ:
ശേഷ, നിൻ ഭ്രാതൃനിലയശേഷമിങ്ങറിവുണ്ടു മേ; 13

മാതാവിനുള്ള തെററാലാ ഭ്രാതാക്കൾക്കാം വിപത്തിയും.
അതിന്നു മുന്നമേ കണ്ടു പ്രതീകാരം ഭ്രജംഗമ! 14

ത്വൽഭ്രാതാക്കൾക്കേറെയതിലിപ്പോൾ മാഴ്കേണ്ട താനെടോ.
വരം ശേഷം, ഭവാനി‍ഷ്ടം വരമെന്നോടു വാങ്ങുക 15

തരാം വരം ഞാൻ നിൻപേരിൽ പറാം പ്രീതിയുണ്ടു മേ.
നിൻ ബുദ്ധി ധമ്മേ ഭാഗത്താൽ സംബന്ധിച്ചു ഫണീശ്വര!
മേന്മേൽ നില്ക്കട്ടെ നിൻബുദ്ധി ചെമ്മേധമ്മത്തിൽ നിത്യവും.

ശേഷൻ പറഞ്ഞു
ഇതുതന്നെയെനിക്കിഷ്ടം പിതാമഹ, പരം വരം 17

ധമ്മം ശമം തപമിതിലെന്മനസ്സു രമിക്കണം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/129&oldid=156456" എന്ന താളിൽനിന്ന് ശേഖരിച്ചത്