താൾ:Bhashabharatham Vol1.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാരം സപ്പങ്ങൾതൻ നാവു കീറി രണ്ടായിതപ്പൊഴെ; 23

ദർഭപ്പുല്ലമൃതസ്പശാലപ്പൊഴേതൊട്ടു ശുദ്ധമായ്.
ഈമട്ടല്ലേ കൊണ്ടുവന്നിട്ടമൃതം കൊണ്ടുപോയതും 24

ദ്വിജിഹ്വ1രാക്കിയതുമാഗ്ഗരുഡൻ പന്നഗങ്ങളെ.
പരം സുരണ്ണൻ പരപ്രഹൃഷ്ടനായ്
രമിച്ചു തന്നമ്മയൊടൊത്തു കാനനേ
അഹീന്ദ്രരെത്തിന്നു ഖഗവ്രജാച്ചിതൻ2
വളത്തി കീത്ത്യാ വിനതയ്ക്കു സമ്മദം3. 25

ഒരുത്തനീക്കഥ രുചിയോടു കേൾക്കിലും
പരം ദ്വജപ്പരിഷനടുക്കുരയ്ക്കിലും
ദൃഢം മഹാസുരാലയം ഗമി-
ച്ചിടും മഹാപതഗപതിപ്രകീത്തനാൽ4. 26

സർപ്പനാമകഥനം

സർപ്പങ്ങളിൽ പ്രധാനികളുടെ പേരുകൾ കേട്ടാൽ കൊള്ളാമെന്ന് ശൗനകൻ ചോദിച്ചതനുസരിച്ച് സുതൻ പല സർപ്പങ്ങളുടെയും പേരുകൾ പറയുന്നു.

ശൗനകൻ പറഞ്ഞു
അമ്മയും വിനതാസൂനുവും മഹാപന്നഗങ്ങളേ
പാരം ശപിപ്പതിന്നുള്ള കാരണം സൂത, ചൊല്ലിനി. 1
കദ്രൂ വിനതമാക്കേകീ ഭത്താവും വരമെന്നതും

വൈനതേയന്മാർകളാമാപ്പക്ഷീന്ദ്രരുടെ പേർകളും 2
പന്നഗങ്ങൾക്കുള്ള നാമം ചൊന്നതില്ലയി സൂത, നീ

മുഖ്യനാമങ്ങളെന്നാലും കേൾക്കാൻ
ഞങ്ങൾക്കൊരാഗ്രഹം. 3

സൂതൻ പറഞ്ഞു
ഉരഗങ്ങടെ നാമങ്ങൾ പെരുത്തുണ്ടകകാരണം
ഉരപ്പതില്ലൊക്കയും ഞാൻ പറയാം മുഖ്യയായവ. 4
ശേഷനങ്ങാദ്യമുണ്ടായീ പിന്നെയുണ്ടായി വാസുകി

ഐരാവതൻ തക്ഷകനാക്കാക്കോടകധനഞ്ജയർ, 5
കളിയൻ മണിനാഗൻതാൻ പിന്നെപ്പൂരണനാഗവും

നാഗം പിഞ്ജരകൻ പിന്നെയേലാപുത്രൻ സവാമനൻ, 6
നീലാനീലന്മാരുമേവം കല്മാഷശബളാഖ്യരും

ആര്യകോഗ്രകരും പിന്നെ നാഗം കലശപോതകൻ, 7
സുമനസ്സാദ്ദധിമുഖനേവം വിമലപിണ്ഡരർ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/127&oldid=156454" എന്ന താളിൽനിന്ന് ശേഖരിച്ചത്