ഗരുഡൻ പറഞ്ഞു
ഒരു കാര്യത്തിനാണിങ്ങീയൊരു സോമം ഹരിപ്പു ഞാൻ
ഒരുപോതും കൊടുക്കുന്നീലൊരുവക്കും കുടിക്കുവാൻ. 9
ഇതെങ്ങു ഞാൻ കൊണ്ടുവെയ്ക്കുന്നതുണ്ടവിടെനിന്നു നീ
സഹസാ കൊണ്ടുപോന്നാലും സഹസ്രാക്ഷ, സുരേശ്വര! 10
ശക്രൻ പറഞ്ഞു
ഇന്നീബ് ഭവാൻ ചൊന്നു വാക്കാൽ നന്ദി പൂണ്ടേൻ പെരുത്തു ഞാൻ
വരമിച്ഛിപ്പതെന്നോടു വരം വാങ്ങൂ ഖഗോത്തമ!
സൂതൻ പറഞ്ഞു
ഇത്തരം ചൊല്ലു കേട്ടോതി കദ്രുപുത്രരെയോത്തവൻ ചതിയാൽ ദാസ്യമമ്മയ്ക്കാം വിധി പററിച്ചതോത്തഹോ! 12
ഗരുഡൻ പറഞ്ഞു
സവ്വേശനാണെഖി-ലും ഞാൻ ചൊവ്വോടങ്ങോടിരക്കുവൻ
ഊക്കുള്ളഹികളെന്നും മേ ശക്ര, ഭക്ഷ്യങ്ങളാവണം 13
സൂതൻ പറഞ്ഞു
ഏവമെന്നാൻ പിൻതുടന്നാൻ കേവലം ദാനവാന്തകൻ1
ദേവദേവൻ യോഗിനാഥൻ ശ്രീവൈകുണുകൃതാദരാൽ2. 14
ഹരിയും സമ്മതിച്ചാനഗ്ഗരുഡൻ ചൊന്ന കാര്യമേ
സുരനാഥൻ പിന്നെയോതീ ഗരുത്മാനെ വിളിച്ചുടൻ. 15
'ഹരിപ്പൻ കൊണ്ടുവെച്ചേടത്തിരിക്കുമമൃതൊന്നുതാൻ'
പരമമ്മയ്ക്കടുത്തെത്തീ വിരുതേറും സുപണ്ണനും. 16
വിളിച്ചഹികളോടെല്ലാം തെളിഞ്ഞവിധമോതിനാൻ.
ഗരുഡൻ പറഞ്ഞു
നിങ്ങൾക്കമൃതിതാ വെയ്പേനിങ്ങു ദർഭ വിരിച്ചു ഞാൻ. 17
കളിച്ചു മംഗളം പൂണ്ടു കുടിപ്പിൻ പന്നഗങ്ങളേ!
ഇരുന്നുടൻ നിങ്ങൾ ചൊല്ലിയിരുന്ന മൊഴിയൊത്തുതേ. 18
ഇന്നുതൊട്ടെന്നമ്മ ദാസിയെന്നല്ലാതെ ഭവിക്കണം
മുന്നം നിങ്ങൾ പറഞ്ഞോണംതന്നെയായിതു ചെയ്തു
ഞാൻ 19
സൂതൻ പറഞ്ഞു
തെളിഞ്ഞേവം സമ്മതിച്ചു കുളിപ്പാൻ പോയി പന്നഗർ
ദ്രുതമായവിടെയ്ക്കെത്തീ സുധയ്ക്കായിബ് ഭജംഗമർ
കുളിച്ചു ജപവുംചെയ്തു തെളിവോടാത്തമംഗളം. 21
ആപ്പീയൂഷം വെച്ചിരുന്ന ദർഭപ്പുല്ലുവിരിപ്പിലേ
അതു കാണാഞ്ഞവാറോത്താരെതിർച്ചതിയിതെന്നുമേ. 22
പിന്നീടവർ സുധാസ്ഥാനമെന്നീ ദർഭകൾ നക്കിനാർ
താൾ:Bhashabharatham Vol1.pdf/126
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല